മനാമ: സെമിത്തേരികൾക്കും നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടങ്ങൾക്കും സമീപം മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച് വിൽപന നടത്തിവന്ന ഏഷ്യൻ സ്വദേശിക്ക് പത്തുവർഷം തടവും 5,000 ദിനാർ പിഴയും വിധിച്ച് ബഹ്റൈൻ കോടതി. നേരിട്ടുള്ള കൈമാറ്റം ഒഴിവാക്കാൻ ‘ഡെഡ് ഡ്രോപ്പ്’ എന്ന ഈ രീതിയാണ് ഇയാൾ പിന്തുടർന്നിരുന്നത്.
ഒരു ഡെലിവറി തൊഴിലാളി നൽകിയ രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ നിരീക്ഷണത്തിലാണ് പ്രതി പിടിയിലായത്. സിമിത്തേരിക്ക് സമീപവും ആളൊഴിഞ്ഞ കെട്ടിടങ്ങൾക്കിടയിലും മയക്കുമരുന്ന് പാക്കറ്റുകൾ ഒളിപ്പിച്ച നിലയിൽ പൊലീസ് കണ്ടെത്തി. പാക്കിങ്ങിനായി ഉപയോഗിക്കുന്ന ഒട്ടനവധി പ്ലാസ്റ്റിക് കവറുകളും മറ്റ് വസ്തുക്കളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. കിങ് ഫഹദ് കോസ്വേ വഴി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പൊലീസ് നായ്ക്കളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഇയാളുടെ ബാഗിൽനിന്ന് മയക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നു. ജയിൽ ശിക്ഷ പൂർത്തിയാക്കിയശേഷം ഇയാളെ ബഹ്റൈനിൽനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.