മനാമ: ബഹ്റൈനിൽ പ്രവാസി മലയാളിയെ തല്ലിച്ചതക്കുകയും സാമൂഹിക പ്രവർത്തകരെ മണിക്കൂറുകളോളം ബന്ദികളാക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളായ മലയാളികൾക്കെതിരെ പരാതി കിട്ടുന്നപക്ഷം അത് കേരള മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് കേരള പ്രവാസി വെൽഫയർ ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞിമുഹമ്മദ് പറഞ്ഞു. ഇൗ വിഷയത്തിൽ ‘ഗൾഫ് മാധ്യമ’ത്തോട് ഫോണിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ കൊള്ളപ്പലിശക്ക് പണം നൽകുന്ന സംഘങ്ങൾക്കെതിരെ നടപടി ശക്തമായി നടക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽ പണം അനധികൃതമായി പലിശക്ക് നൽകുന്നത് നിയമലംഘനമാണ്. എന്നിരിക്കെ ഇത്തരം പലിശക്കാരുടെ കെണിയിൽ ചെന്നുപെടാതിരിക്കാൻ പ്രവാസി മലയാളികൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇൗ വിഷയത്തിൽ ശക്തമായ ബോധവത്കരണം ആവശ്യമാണ്. ബഹ്റൈനിൽ മലയാളിക്കും സാമൂഹിക പ്രവർത്തകർക്കും മലയാളി പലിശസംഘത്തിൽ നിന്നുണ്ടായ പീഡനം ഞെട്ടിപ്പിക്കുന്നതാണ്. പരാതി കിട്ടുന്നപക്ഷം അത് കേരള മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുമെന്നും നിയമപരമായുളള എല്ലാ സഹായങ്ങളും ഇരക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പലിശസംഘങ്ങൾക്കെതിരെ നാട്ടിലും നടപടിവേണം -സമാജം പ്രസിഡൻറ്
മനാമ: പ്രവാസ ലോകത്ത് സ്വന്തം നാട്ടുകാരെ പലിശയുടെ പേരിൽ പീഡിപ്പിക്കുകയും വേട്ടയാടുകയും ചെയ്യുന്ന മലയാളി പലിശസംഘങ്ങളെ നാട്ടിലെത്തിച്ച് നിയമനടപടി സ്വീകരിക്കാൻ കേരള, ഇന്ത്യൻ ഗവൺമെൻറുകൾ തയ്യാറാകണമെന്ന് ബഹ്ൈറൻ കേരളീയ സമാജം പ്രസിഡൻറ് പി.വി.രാധാകൃഷ്ണപിള്ള പറഞ്ഞു. രമേശ് െചന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കുേമ്പാൾ ബഹ്റൈൻ സന്ദർശിച്ച വേളയിൽ പ്രവാസ
ലോകത്തെ പലിശസംഘത്തിെൻറ പ്രവർത്തനങ്ങളെ കുറിച്ച് തങ്ങൾ നിവേദനം നൽകിയിരുന്നതാണ്. പലിശ സംഘം മലയാളി പ്രവാസിയെ തല്ലിച്ചതക്കുകയും സാമൂഹിക പ്രവർത്തകരെ ബന്ദികളാക്കുകയും ചെയ്ത സംഭവത്തിലെ പ്രതികൾ ശിക്ഷിക്കപ്പെടണം. അതിനായി ഇന്ത്യൻ എംബസി ശക്തമായ നടപടി സ്വീകരിക്കണം. അതിനൊപ്പം മലയാളികൾ പലിശലോബിയുടെ കെണിയിൽപെടാതിരിക്കാനും ശ്രദ്ധിക്കണം. പണം ചെലവഴിക്കുന്നതിൽ കൃത്യമായ നിയന്ത്രണം പാലിക്കുകയും വായ്പ്പ വാങ്ങൽ ഒഴിവാക്കാൻ ശ്രദ്ധിക്കുകയുമാണ് വേണ്ടത്. പലിശസംഘത്തിെൻറ കെണിയിൽപ്പെട്ടാൽ അത് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും എന്നത് എല്ലാ മലയാളികളും ഇൗ വേളയിൽ എങ്കിലും മനസിലാക്കണമെന്നും പി.വി.രാധാകൃഷ്ണപിള്ള പറഞ്ഞു.
പലിശസംഘങ്ങളെ ഒറ്റപ്പെടുത്താൻ രംഗത്തിറക്കണം -ജനാർദ്ദനൻ
മനാമ: മലയാളി പലിശസംഘങ്ങളെ ഒറ്റപ്പെടുത്താൻ എല്ലാസാമൂഹിക പ്രവർത്തകരും രംഗത്തിറക്കണമെന്ന് സാമൂഹിക പ്രവർത്തകനും കേരളീയ സമാജം മുൻ പ്രസിഡൻറുമായ ജനാർദ്ദനൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. കാൻസർ പോലെ പെരുകുകയാണ് പ്രവാസ ലോകത്തും പലിശസംഘങ്ങളുടെ പ്രവർത്തനം. തീവ്രമായ പലിശ ഇൗടാക്കി പണം നൽകുന്നതും അതുമായി ബന്ധപ്പെട്ട ചൂഷണങ്ങളും പൊതുസമൂഹത്തിൽ ഉണ്ടാക്കുന്ന തിൻമ വലുതാണ്. പലിശസംഘത്തിന് എതിരെയുള്ള പരാതി അന്വേഷിക്കാൻ പോയവരെ മണിക്കൂറുകളോളം ബന്ദികളാക്കുകയും മോശമായി പെരുമാറുകയും ചെയ്തത് കേട്ടുകേൾവി ഇല്ലാത്ത സംഭവമാണെന്നും ഇതിന് പിന്നിലുള്ള ശക്തികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ടെന്നും ജനാർദനൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.