മനാമ: മലയാളി പ്രവാസിയുടെ ചതിയിൽപ്പെട്ട് ജീവിതം ദുരിതമയമായ കൊല്ലം തേവലക്കര പാലക്കൽ പഴിഞ്ഞിക്കിഴക്കര വീട് ടിൽ സുലൈമാൻ (54) നാടണയാനുള്ള ഒരുക്കത്തിൽ. 10 വർഷമായി നാട്ടിൽ പോകാൻ കഴിയാതെ വിസയും പാസ്പോർട്ടുമില്ലാതെ കഴിഞ്ഞ ഇ ദ്ദേഹം ഒരു കെട്ടിടത്തിെൻറ ടെറസിൽ താമസിക്കുന്നത് സാമൂഹിക പ്രവർത്തകർ കണ്ടെത്തിയതോടെയാണ് ദുരിതജീവിതത്തിന് അറുതിയായത്. കെ.എം.സി.സി നേതാക്കളായ ബാദുഷ, നവാസ് കുണ്ടറ എന്നിവരുടെ സഹായത്തോടെ അദ്ദേഹം ഇന്നലെ ബഹ്റൈനിലെ ഇന്ത്യൻ എംബസിയിൽ ഒൗട്ട്പാസിനും സൗജന്യമായ വിമാനടിക്കറ്റും അനുവദിക്കാനുള്ള അപേക്ഷ നൽകി.
സുലൈമാെൻറ ദയനീയാവസ്ഥ അറിഞ്ഞതോടെ ബഹ്റൈൻ ഗവൺമെൻറും സുലൈമാെൻറ യാത്രക്കായി അനുകൂല നടപടി സ്വീകരിച്ചതായി സാമൂഹിക പ്രവർത്തകർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇതുസംബന്ധിച്ച് ഇമിഗ്രേഷൻ അധികൃതർ സുലൈമാനുമായി ബന്ധപ്പെട്ടിരുന്നു. എത്രയുംവേഗം നാട്ടിലേക്ക് നാട്ടിലേക്ക് പോകാനുള്ള അവസരമൊരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി സുലൈമാൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. എന്നാൽ കുടുംബം വാടകവീട്ടിലാണ് എന്നതും നാട്ടിൽ ചെന്നാൽ എങ്ങനെ ജീവിതം നയിക്കും എന്നുള്ള കാര്യത്തിലും ഇദ്ദേഹം ആശങ്കയിലാണ്. ബഹ്റൈനിലെ സുമനസുകളുടെ കാരുണ്യം സുലൈമാൻ പ്രതീക്ഷിക്കുന്നുണ്ട്. ഫോൺ: 36451199
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.