എ.എസ്.യു കോളജ് ഒാഫ് എൻജിനീയറിങ്ങിൽ പ്രവേശനത്തിന് അവസരം

മനാമ: അപ്ലൈഡ് സയൻസ് യൂണിവേഴ്സിറ്റിയിലെ കോളജ് ഒാഫ് എൻജിനീയറിങ്ങിൽ ആദ്യ സെമസ്റ്ററിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ അവസരം. ലണ്ടൻ സൗത്ത് ബാങ്ക് യൂനിവേഴ്സിറ്റിയുമായി സഹകരിച്ചാണ് കോഴ്സുകൾ നടത്തുന്നത്.

ശാസ്ത്ര, സാേങ്കതിക, എൻജിനീയറിങ്, ഗണിതശാസ്ത്ര മേഖലകളിൽ മികവുറ്റ വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതിെൻറ ഭാഗമായാണ് വിദേശ സർവകലാശാലയുമായി സഹകരിക്കുന്നത്.

അക്കാദമിക് പ്രോഗ്രാമുകളുടെ വൈവിധ്യവത്കരണമാണ് ലക്ഷ്യമിടുന്നതെന്ന് ആക്ടിങ് ഡെപ്യൂട്ടി ഡീൻ ഡോ. മർവാൻ അവാദ് പറഞ്ഞു. വിദ്യാഭ്യാസ മേഖലക്കും തൊഴിൽ വിപണിക്കും അനുഗുണമായ രീതിയിലാണ് കോഴ്സുകൾ രൂപപ്പെടുത്തിയിട്ടുള്ളത്.

ലണ്ടൻ സൗത്ത് ബാങ്ക് സർവകലാശാലയുമായി സഹകരിച്ച് ആർക്കിടെക്ചറൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ് എന്നിവയിൽ ബിരുദ കോഴ്സുകളാണ് നടത്തുന്നത്. ബഹ്റൈനിലെയും ജി.സി.സിയിലെയും അറബ് മേഖലയിലെയും തൊഴിൽ വിപണിയെക്കുറിച്ച് വിശദമായി പഠിച്ചശേഷമാണ് ഇൗ േകാഴ്സുകൾ തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Opportunity for admission in ASU College of Engineering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-01 07:20 GMT
access_time 2024-06-01 06:51 GMT