മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ ഒാണാഘോഷങ്ങളുടെ സമാപനംകുറിച്ച് നടത്തിയ ഒാണസദ്യയിൽ നിരവധി പ്രവാസികൾ പെങ്കടുത്തു. രാവിലെ 11 മുതൽ ആരംഭിച്ച സദ്യവിളമ്പൽ വൈകീട്ട് 3.30 വരെനീണ്ടു. പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി 32 വിഭവങ്ങൾ വിളമ്പിയാണ് ‘രുചിമാന്ത്രികത’ പ്രകടമാക്കിയത്.
നാട്ടിൽനിന്നുള്ള നേന്ത്രക്കായ നുറുക്കി നാടൻവെളിച്ചെണ്ണയിൽ വറുത്തെടുച്ച ഉപ്പേരി, ശർക്കര വരട്ടിയത്, വാഴപ്പഴം, ഇഞ്ചിക്കറി, മാങ്ങ, നാരങ്ങ അച്ചാറുകൾ, പച്ചടി-കിച്ചടി, അവിയൽ, തോരൻ, കാളൻ, ഒാലൻ, എരിശ്ശേരി, ‘വടക്കൻ ചമ്മന്തിക്കാലൻ’ തുടങ്ങിയവയായിരുന്നു അവ. തുടർന്ന് കുത്തരിച്ചോറും പരിപ്പും പപ്പടവും നെയ്യും വിളമ്പി. സദ്യ കഴിക്കുന്നവർക്ക് നിർദേശങ്ങളും, വിളമ്പുന്ന വിഭവങ്ങളെക്കുറിച്ചുള്ള വിശദീകരണവും അനൗൺസ്മെൻറുവഴി ലഭിക്കുന്നുണ്ടായിരുന്നു.
പായസങ്ങൾക്കു ശേഷം ചോറും പുളിശ്ശേരിയും പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും കീറിയിട്ട പച്ചമോരും ചെറുചൂടുള്ള രസവും വിളമ്പിയതോടെ
‘പഴയിടം സ്പെഷൽ സദ്യ’പൂർണമായി. ബഹ്റൈൻ മലയാളികൾക്ക് ഒമ്പതാംതവണയും ഒാണസദ്യ വിളമ്പാനും അതുകഴിച്ച ശേഷം നല്ലവാക്കുകൾ കേൾക്കാനുമുള്ള അവസരമുണ്ടായതിൽ നന്ദിയുണ്ടെന്ന് പഴയിടം മോഹനൻ നമ്പൂതിരി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇത്തവണ തനിക്ക് ‘സമാജം പാചക രത്ന പുരസ്കാരം’ നൽകി ആദരിച്ചതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു. സഹപ്രവർത്തകരായ രാമഭദ്രനും ജയനും മോഹൻദാസും കൂടെയുണ്ട്. ജോലി കഴിഞ്ഞശേഷം ഇന്നലെ രാത്രി അദ്ദേഹം ബഹ്റൈനിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് പോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.