മനാമ: ബഹ്റൈനിലെ മലയാളി സമൂഹത്തിൽ ഒാണാഘോഷം തുടരുകയാണ്. തിരുവോണം കഴിഞ്ഞിട്ട് മൂന്നാഴ്ച കഴിെഞ്ഞങ്കിലും പ്രവാസികളുടെ ഒാണം അടുത്ത കാലത്തൊന്നും അവസാനിക്കുന്ന മട്ടില്ല. പൊതു അവധി ദിനമായ വെള്ളിയാഴ്ചകളിൽ ഒാണാഘോഷവും സദ്യയും സംഘടിപ്പിക്കുന്ന തിരക്കിലാണ് സംഘടനകൾ. അതിനാൽ വിവിധ മലയാളി സംഘടനകളുടെ ഒാണാഘോഷം ഇൗ വർഷം നവംബർ വരെ തുടരുമെന്നാണ് സൂചന. ബഹ്റൈൻ കേരളീയ സമാജം ഒാണാഘോഷം രണ്ടാംഘട്ടം, സീറോ മലബാർ സഭ, കേരള കാത്തലിക് അസോസിയേഷൻ, എൻ.എസ്.എസ്, പാക്ട്, ശ്രീ നാരായണ കൾചറൽ അസോസിയേഷൻ, വിശ്വകല സാംസ്കാരികവേദി എന്നിവയുടെ ഒാണാഘോഷം കഴിഞ്ഞ ദിവസങ്ങളിൽ സമാപിച്ചിരുന്നു.
ഇത്തവണ ബഹ്റൈൻ കേരളീയ സമാജം ഒാണാഘോഷത്തിന് കഴിഞ്ഞ ആഗസ്റ്റ് 31നാണ് തുടക്കം കുറിച്ചത്. വൻ ജനകീയ പങ്കാളിത്തത്തോടെയുള്ള പരിപാടികളാണ് സമാജത്തിൽ നടന്നത്. നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, കെ.സി. ജോസഫ് എം.എൽ.എ, ഹരിഹരൻ, കെ.എസ്. ചിത്ര, സൂര്യാകൃഷ്ണമൂർത്തി, ഷംന കാസിം തുടങ്ങിയ താരനിരയും പെങ്കടുത്തു. സമാജത്തിെൻറ ഒാണസദ്യ ഒക്ടോബർ നാലിന് നടക്കും. സദ്യ തയാറാക്കുന്നത് പ്രമുഖ പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയും സംഘവുമാണ്. തൂശനിലയിൽ 25ഒാളം കറികളും പുഴുക്കലരിച്ചോറും മൂന്നുതരം പായസവുമാണ് വിളമ്പുക. ഇന്ത്യൻ ക്ലബിെൻറ ഒാണാഘോഷം ആഴ്ചകൾക്കുമുമ്പ് ആരംഭിച്ചു. മലയാളി സമൂഹത്തിനൊപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവരും ആഘോഷത്തിൽ പെങ്കടുക്കുന്നുണ്ട്.
ഇന്ത്യൻ ക്ലബിെൻറ ഒാണസദ്യ ഒക്ടോബർ 11ന് നടക്കും. നാട്ടിൽനിന്നെത്തുന്ന പാചകവിദഗ്ധൻ ജയൻ ശ്രീഭദ്രയാണ് സദ്യ തയാറാക്കുന്നത്. പാലക്കാട് പ്രവാസികളുടെ സംഘടനയായ ‘പാക്ട്’ കഴിഞ്ഞ ദിവസം നടത്തിയ ഒാണസദ്യയിൽ പാലക്കാട്ടുനിന്നുള്ള പാചകക്കാരാണ് ഉണ്ടായിരുന്നത്. ബഹ്റൈനിലെ പാലക്കാട്ടുകാരുടെ മറ്റൊരു കൂട്ടായ്മ ‘വോയ്സ് ഓഫ് പാലക്കാട്’ ഓണാഘോഷം ഒക്ടോബർ നാലിന് രാവിലെ 10 മുതൽ ഇന്ത്യൻ സ്കൂൾ ജഷന്മാൾ ഓഡിറ്റോറിയത്തിൽ നടക്കും. പാലക്കാടിെൻറ പാചകവിദഗ്ധൻ കരിമ്പുഴ മണിനായർ ഒരുക്കുന്ന വള്ളുവനാടൻ ശൈലിയിലുള്ള ഓണസദ്യയായിരിക്കും പ്രത്യേകത. സബർമതി കൾചറൽ ഫോറത്തിെൻറ നേതൃത്വത്തിലുള്ള ഓണാഘോഷം ഒക്ടോബർ 25ന് മെഗാ ഓണസദ്യയോടുകൂടി സംഘടിപ്പിക്കുമെന്ന് പ്രസിഡൻറ് സാം ശാമുവൽ അടൂർ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.