ഗ്രിൽടെക് ഫാക്ടറി സന്ദർശിക്കാനെത്തിയ മന്ത്രി ജി.ആർ. അനിൽ

മന്ത്രി ജി.ആർ. അനിൽ ഗ്രിൽടെക് സന്ദർശിച്ചു

മനാമ: റാസ് സുവൈദിലുള്ള ഗ്രിൽടെക് മെറ്റൽ പ്രോഡക്ട് കമ്പനി കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി സന്ദർശിച്ചു.കമ്പനി ഡയറക്ടർമാരായ ബിജു ജോണും സൗമ്യ ബിജുവും മറ്റ് സ്റ്റാഫ്‌ അംഗങ്ങളും ചേർന്ന് ഹൃദ്യമായ സ്വീകരണമൊരുക്കി. തുടർന്ന് കമ്പനി നടന്ന് കാണുകയും പ്രവർത്തനങ്ങളെപ്പറ്റി ചോദിച്ചറിയുകയും തൊഴിലാളികളുമായി സംവദിക്കാനും മന്ത്രി സമയം കണ്ടെത്തി.

ആദ്യമായി ഒരു മന്ത്രിയെ നേരിട്ട് കാണാനും സംസാരിക്കാനും കഴിഞ്ഞതിലുള്ള സന്തോഷം തൊഴിലാളികളും കമ്പനി സന്ദർശിച്ചതിലുള്ള നന്ദി ഡയറക്ടർമാരും അറിയിച്ചു. ബഹ്‌റൈൻ നവ കേരള കോഓഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ ജേക്കബ് മാത്യു, പ്രസിഡന്റ്‌ എൻ.കെ. ജയൻ, സെക്രട്ടറി എ.കെ. സുഹൈൽ, ലോക കേരള സഭ അംഗം ഷാജി മൂതല എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Tags:    
News Summary - Minister G.R. Anil visits Grilltech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.