മനാമ: ബഹ്റൈനിലെ വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാരുമായി പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ കൂടിക്കാഴ്ച്ച നടത്തി. രാജ്യത്തേക്ക് പുതുതായി നിയോഗിക്കപ്പെട്ട യു.എ.ഇ അംബാസഡര്‍ ശൈഖ് സുല്‍താന്‍ ബിന്‍ ഹംദാന്‍ ബിന്‍ സായിദ് അല്‍നഹ്യാനെ സ്വീകരിക്കുകയും ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ സൗഹൃദവും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ച ചെയ്തു. പുതുതായി ഏല്‍പിക്കപ്പെട്ട ദൗത്യം ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. യു.എ.ഇക്ക് ബഹ്റൈനുമായുള്ള ബന്ധം ഏറെ ശക്തമാണെന്നും വിവിധ വിഷയങ്ങളിലുള്ള അഭിപ്രായ ഐക്യം ഇതാണ് തെളിയിക്കുന്നതെന്നും ശൈഖ് സുല്‍താന്‍ വ്യക്തമാക്കി.
വിവിധ മേഖലകളില്‍ യു.എ.ഇ കൈവരിച്ചു കൊണ്ടിരിക്കുന്ന പുരോഗതിയും നേട്ടവും അസൂയാവഹമാണെന്നും ജി.സി.സിക്ക് അഭിമാനകരമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബഹ്റൈനിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട തായ്ലൻറ് അംബാസഡര്‍ ടാനിയറ്റ് നാ സോങ്യയെയും അദ്ദേഹം സ്വീകരിച്ചു. ഇരുരാജ്യങ്ങളിലെയും ഭരണാധികാരികളുടെ കാലഘട്ടത്തില്‍ ബന്ധം ഊഷ്മളമാക്കാന്‍ സാധിച്ചതായി അദ്ദേഹം വിലയിരുത്തി. കൂടുതല്‍ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം അംബാസഡര്‍ക്ക് ആശംസ നേരുകയൂം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.