ഇന്ത്യൻ സ്കൂൾ പുസ്തകവാരം ഉദ്ഘാടനം
മനാമ: വിദ്യാർഥികൾക്കിടയിൽ വായനശീലം, സർഗാത്മകത, സാഹിത്യ അഭിരുചി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ സ്കൂൾ ഫെബ്രുവരി രണ്ട് മുതൽ അഞ്ച് വരെ പുസ്തകവാരം ആഘോഷിച്ചു. ആഘോഷത്തിൽ വിവിധ ഗ്രേഡുകളിലെ വിദ്യാർഥികളുടെ ആവേശകരമായ പങ്കാളിത്തം ഉണ്ടായിരുന്നു. പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി ദീപം തെളിയിച്ചു.
സീനിയർ വിഭാഗം അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, ലൈബ്രേറിയൻ എൽ ലക്ഷ്മണൻ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. വിദ്യാർഥികളെ ആകർഷിക്കുന്നതിനും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുമായി വൈവിധ്യമാർന്ന സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു. നാലാം ക്ലാസ് വിദ്യാർഥികൾക്കായുള്ള പ്രച്ഛന്ന വേഷ മത്സരത്തിൽ ജോൺ സിജോ ഒന്നാം സ്ഥാനവും നൈനിക ജിജോ രണ്ടാം സ്ഥാനവും ജെഫ് ജോർജ് മൂന്നാം സ്ഥാനവും നേടി.
അഞ്ചാം ക്ലാസിലെ കുട്ടികൾക്കുള്ള വാർത്താ വായന മത്സരത്തിൽ ആദിഷ് അരുണിമ രാകേഷ്, റെയ്ഹാൻ തോമസ് മാത്യു എന്നിവർ ഒന്നാം സ്ഥാനം നേടി. യക്ഷിത് മുക്കേർല രണ്ടാം സ്ഥാനവും ആദ്യ ബിജിൻ മൂന്നാം സ്ഥാനവും നേടി.
ആറാം ക്ലാസിനുള്ള ലൈബ്രറി ലോഗോ ഡിസൈൻ മത്സരത്തിൽ ഫിൽസ ഫാത്തിമ വിജയിയായി. ഹൃദയ ഹെനി, തീർഥ ലക്ഷ്മി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഏഴാം ക്ലാസിനുള്ള ഇംഗ്ലീഷ് ചെറുകഥാ രചനാ മത്സരം അസാധാരണമായ സർഗാത്മകത പ്രകടമാക്കി. ഉപന്യ സി. ഉണ്ണികൃഷ്ണൻ ഒന്നാം സ്ഥാനം നേടി. ജോവാന മണിച്ചൻ രണ്ടാം സ്ഥാനവും വർദിനി ജയപ്രകാശ് മൂന്നാം സ്ഥാനവും നേടി. എട്ടാം ക്ലാസിലെ പുസ്തക അവലോകന മത്സരം വിദ്യാർഥികളുടെ വിമർശനാത്മക ചിന്താശേഷി ഉയർത്തിക്കാട്ടി.
ഷഗുഫ്ത ഷെയ്ഖ് ഒന്നാം സ്ഥാനവും ആയുഷ് പ്രബോധൻ ദേശായി രണ്ടാം സ്ഥാനവും സെറാ ട്രീസ സുരേഷ് മൂന്നാം സ്ഥാനവും നേടി. പുസ്തകോത്സവത്തിൽ പ്രശസ്ത പുസ്തകശാലകളായ ബുക്ക് ലാൻഡ്, ബുക്ക് മാർട്ട്, ബുക്ക് കേസ് എന്നിവ പങ്കെടുത്തു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ് എന്നിവർ മത്സര വിജയികളെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.