മനാമ: ഇന്ത്യൻ സമൂഹത്തിന് ഏറെ പ്രതീക്ഷകൾ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ദ്വിദിന സന്ദർശനത്തിനായ ി ബഹ്റൈനിലെത്തും. സന്ദർശനത്തിെൻറ ഭാഗമായി ബഹ്റൈൻ ഗവർമെൻറ് ഉജ്ജ്വല സ്വീകരണമാണ് നൽകുക. യു.എ.ഇയിൽനിന്നാണ് മോദി ബഹ്റൈനിൽ എത്തുക.
പതിറ്റാണ്ടുകൾക്കുശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബഹ്റൈൻ സന്ദർശിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. സന്ദർശനത്തെ ഇരുരാജ്യങ്ങളും ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. രൂപ ക്രഡിറ്റ് കാർഡ് ലോഞ്ചിങ്, ഖലീജ് അൽ ബഹ്റൈൻ ബേസിൻ എന്നിവയിലെ നിക്ഷേപം എന്നിവ സന്ദർശനവുമായി ബന്ധപ്പെട്ട പ്രധാന അജണ്ടയാവും.
ഹമദ് രാജാവുമായി അത്താഴവിരുന്ന്, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുമായി കൂടിക്കാഴ്ച, മനാമ ശ്രീകൃഷ്ണക്ഷേത്ര നവീകരണ ഉദ്ഘാടനം എന്നിവയാണ് മുഖ്യ പരിപാടികൾ. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്തിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും വിവിധ മേഖലകളിലുള്ള സഹകരണം വ്യാപിപ്പിക്കുന്നതിനും കാരണമാകുമെന്ന് വിലയിരുത്തി. ഇന്ത്യയും ബഹ്റൈനും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ബന്ധം ദൃഢമാക്കുന്നതിനും സന്ദർശനം കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രിസഭായോഗം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.