ഐ.സി.ആർ.എഫ് തേസ്റ്റ് ക്വഞ്ചേഴ്‌സ് സഹായം തുടരുന്നു

മനാമ: ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ - ഐ.സി.ആർ.എഫ്. ബഹ്‌റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടി -തേസ്റ്റ് ക്വഞ്ചേഴ്‌സ് 2025 തുടരുന്നു.

കൊടും ചൂടിൽ മൂന്ന് മാസത്തേക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ സംരംഭവുമായി യോജിച്ച്, സിത്രയിലെ ഒരു തൊഴിൽസ്ഥലത്ത് ഐ.സി.ആർ.എഫ്. ബഹ്‌റൈൻ വെള്ളം, ജ്യൂസ്, ലബൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം എന്നിവ വിതരണം ചെയ്തു.

ഈ വർഷം പരിപാടിക്ക് ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, എൽ.എം.ആർ.എ, ഐ.ഒ.എം എന്നിവയുടെ പിന്തുണയുണ്ട്. 500 തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു.

തൊഴിൽ സുരക്ഷയും ആരോഗ്യ പരിശോധനയും കൈകാര്യം ചെയ്യുന്ന ഹസൻ അൽ അരാദി, തൊഴിൽ മന്ത്രാലയത്തിലെ തൊഴിലാളി വിഭാഗം മേധാവി ഹുസൈൻ അൽ ഹുസൈനി, എൽ.എം.ആർ.എ.യുടെ പങ്കാളിത്ത ഔട്ട്റീച്ച് ഡയറക്ടർ ഫഹദ് അൽ ബിനാലി എന്നിവർ പങ്കുചേർന്നു. ഇരു സംഘടനകളും തൊഴിലാളികൾക്ക് നൽകുന്ന പിന്തുണയെക്കുറിച്ച് സംസാരിച്ചു.

നേപ്പാൾ എംബസിയുടെ അംബാസഡർ തീർഥ രാജ് വാഗ്ലെ ആയിരുന്നു വിശിഷ്ടാതിഥി. തൊഴിലാളികളുടെ സുരക്ഷക്കായി എൽ.എം.ആർ.എയും തൊഴിൽ മന്ത്രാലയവും സ്വീകരിക്കുന്ന ശ്രമങ്ങളെ അവർ അഭിനന്ദിച്ചു.

ഐ.സി.ആർ.എഫ് ഉപദേഷ്ടാവ് ഡോ. ബാബു രാമചന്ദ്രൻ, വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ജോയന്റ് സെക്രട്ടറിമാരായ സുരേഷ് ബാബു, ജവാദ് പാഷ, ട്രഷറർ ഉദയ് ഷാൻഭാഗ്, തേസ്റ്റ് ക്വഞ്ചേഴ്‌സ് കോഓഡിനേറ്റർമാരായ സിറാജ്, ഫൈസൽ, ശിവകുമാർ, രാകേഷ് ശർമ, മുരളീകൃഷ്ണൻ, ചെമ്പൻ ജലാൽ, കൽപന പാട്ടീൽ, സാന്ദ്ര പാലണ്ണ, ആൽതിയ ഡിസൂസ, എച്ച്.എസ്‌.ഇ മാനേജർ ലിൻസൺ ലാസർ, ഡെപ്യൂട്ടി പ്രോജക്ട് മാനേജർ ചെങ്‌വു, കൂടാതെ ഉത്സാഹഭരിതരായ സന്നദ്ധപ്രവർത്തകരും വിദ്യാർഥികളും വിതരണത്തിൽ പങ്കുചേർന്നു.

Tags:    
News Summary - ICRF continues to provide assistance to thirst quenchers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.