മനാമ: ഫോർമുല വൺ ഗ്രാൻറ് പ്രിയുടെ ആദ്യദിനം ടെസ്റ്റ് ഡ്രൈവിങിെൻറതായിരുന്നു. ആവേശവും ആഹ്ലാദവും വാനംമുെട്ട ഉയർന്ന അന്തരീക്ഷത്തിൽ രാജ്യത്തിെൻറ ഇൗ വർഷത്തെ ഏറ്റവും വലിയ പരിപാടിയുടെ കേളികൊട്ടായി മാറി ഇന്നലെ നടന്ന വിവിധ പരിപാടികൾ. ഇൻറർനാഷണൽ സർക്യൂട്ടിൽ നടന്ന പരീക്ഷണ കാറോട്ടം കാണാൻ ആയിരങ്ങളാണ് എത്തിയത്. ഫോർമുല വണ്ണിന് സാക്ഷികളാകാനും പ്രിയതാരങ്ങളെ കൺകുളിരെ കാണാനും എത്തിയ സ്വദേശികളെയും വിദേശികളെയും കൊണ്ട് പരിസരം തിങ്ങി നിറഞ്ഞ നിലയിലായിരുന്നു. സന്ദർശകരെയും മത്സരാർഥികളെയും അഭിവാദ്യം ചെയ്ത് വിവിധ കലാപരിപാടികളും ആരംഭിച്ചിട്ടുണ്ട്.
നൃത്തവും അഭ്യാസ പ്രകടനങ്ങളും വാദ്യഘോഷങ്ങളും ആയി വൈവിദ്ധ്യമാർന്ന പരിപാടികൾ വരും ദിവസങ്ങളിലും തുടരും. അതേസമയം ഇന്ന് മത്സത്തിലേക്കുള്ള യോഗ്യത മത്സരം നടക്കും. നാളെ മത്സരം നടക്കും. മത്സരാർഥികളിൽ പ്രമുഖർ ഉൾപ്പെടെ ശുഭാപ്തി വിശ്വാസത്തോടെയാണ് േഫാർമുല വണ്ണിനെ കാണുന്നതെന്ന് വിവിധ സ്പോർട്സ് പ്രസിദ്ധീകരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൊതുവെയുള്ള അന്തരീക്ഷത്തിെൻറ അനുകൂലാവസ്ഥ കാറോട്ടക്കാരിൽ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. വിദേശ മാധ്യമ പ്രവർത്തകരുടെ നിര തന്നെ റിപ്പോർട്ടിങിനായി എത്തിചേർന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന വാർത്തസമ്മേളനത്തിൽ സംബന്ധിച്ച കിമി റൈക്കോണൻ, വാൽേട്ടരി ബൊട്ടസ്, ഫെർണാണ്ടോ അലൻസോ എന്നിവർ സൂചിപ്പിച്ചതും േഫാർമുല വണ്ണിന് ലോകത്താകമാനമുള്ള സ്വീകാര്യതയായിരുന്നു. പ്രശാന്തസുന്ദരമായ ഇൗ വാരാന്ത്യമാണിതെന്ന് സൂചിപ്പിച്ച മത്സരാർഥികൾ മികച്ച പ്രകടനം നടത്താനുള്ള കടുത്ത പരിശീലനമാണ് തങ്ങളെല്ലാം നടത്തിയതെന്നും പറഞ്ഞു.
വിജയിക്കാനുള്ള പോരാട്ടത്തിനൊപ്പം കായിക സംസ്കാരം ഉയർത്തിപ്പിടിച്ച് കൊണ്ട് സ്വന്തം പ്രതിഭകളുടെ നവീകരണവും മെച്ചപ്പെട്ട പ്രകടനവും കൊണ്ട് ശ്രദ്ധനേടുക എന്നതും കാറോട്ടക്കാർ ലക്ഷ്യം വക്കുന്നുണ്ട്. പരീക്ഷണ ഒാട്ടത്തിന് േശഷം ചില മത്സരാർഥികൾ പ്രാർഥനക്കും വിശ്രമത്തിനും വിനോദത്തിനും സമയം ചെലവിട്ടപ്പോൾ മറ്റ് ചിലർ ഇൻറവ്യൂവിനും തയ്യാറായി. ഇന്നലെയും മത്സരാർഥികളുടെ വാർത്തസമ്മേളനം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.