മനാമ: രാജ്യത്ത് പുതുതായി നിലവിൽ വന്ന ഫ്ലെക്സിബിൾ വർക് പെർമിറ്റിന് വൻ സ്വീകാര്യത. പ്രതിദിനം ശരാശരി 50പേരെങ്കിലും ഇൗ പെർമിറ്റ് എടുക്കുന്നതായാണ് വിവരം. ഇതിനകം 16 രാജ്യങ്ങളിൽ നിന്നുള്ളവർ ഫ്ലെക്സി പെർമിറ്റ് എടുത്തതായി എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടിവ് ഉസാമ അൽ അബ്സി പ്രാദേശിക പത്രത്തിനോട് പറഞ്ഞു. ജൂലൈ 23നാണ് ഫ്ലെക്സി പെർമിറ്റിന് എൽ.എം.ആർ.എ തുടക്കം കുറിച്ചത്. രേഖകളില്ലാതെ ബഹ്റൈനിൽ വിവിധ ജോലികൾ ചെയ്തുകഴിയുന്നവർക്ക് നിയമപ്രകാരം ജോലി ചെയ്യാനുള്ള അവസരം നൽകുന്ന സംവിധാനമാണിത്. ഇന്ത്യക്കാരും പാകിസ്താനികളും ബംഗ്ലാദേശികളുമാണ് ഇൗ സൗകര്യം ഏറ്റവുമധികം പ്രയോജനപ്പെടുത്തിയിട്ടുള്ളത്.
എൽ.എം.ആർ.എയുടെ സിത്ര ബ്രാഞ്ചിൽ നിന്നാണ് ഫ്ലെക്സി പെർമിറ്റ് അനുവദിക്കുന്നത്. രണ്ടുവർഷത്തേക്കുള്ള പെർമിറ്റിന് 1,169 ദിനാർ ചെലവ് വരും. പുതിയ സംവിധാനം വഴി ‘ഫ്രീവിസ’ സമ്പ്രദായം പൂർണമായി ഇല്ലാതാക്കാനാകുമെന്നാണ് അധികൃതർ കരുതുന്നത്. ഫ്ലെക്സി പെർമിറ്റ് വഴി രണ്ടുവർഷം കൊണ്ട് സർക്കാറിന് 56 ദശലക്ഷം ദിനാർ വരുമാനമുണ്ടാകുമെന്നും കരുതുന്നു. നിലവിൽ വീട്ടുജോലിക്കാർക്കും യാത്രാനിരോധനമുള്ളവർക്കും കോടതിയിൽ കേസുകളുള്ളവർക്കും ഇൗ പെർമിറ്റ് എടുക്കാനാകില്ല.
2015ൽ പ്രഖ്യാപിച്ച പൊതുമാപ്പിെൻറ സമയത്ത് നാട്ടിലേക്ക് മടങ്ങാത്തവർക്കും മറ്റ് കേസുകളില്ലെങ്കിൽ പുതിയ പെർമിറ്റ് എടുക്കാം. പെർമിറ്റ് ലഭിക്കുന്നവർക്ക് നീല നിറത്തിലുള്ള തിരിച്ചറിയൽ കാർഡ് നൽകും. ഇതിൽ അവരുടെ സി.പി.ആർ നമ്പറും ഫോേട്ടായും ഉണ്ടാകും.ഇത് എല്ലാ ആറുമാസം കൂടുേമ്പാഴും പുതുക്കണം. ഫ്ലെക്സി പെർമിറ്റിന് അപേക്ഷിക്കണമെങ്കിൽ പാസ്പോർട്ടിന് ചുരുങ്ങിയത് ആറുമാസത്തെ കാലാവധിയുണ്ടായിരിക്കണം. ഇൗ സാഹചര്യത്തിൽ വിവിധ എംബസികളിൽ പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷകരുടെ എണ്ണം കൂടിയിട്ടുണ്ട്.
ബഹ്റൈനിൽ 60,000ത്തോളം അനധികൃത തൊഴിലാളികളുണ്ടെന്നാണ് അധികൃതർ കരുതുന്നത്.ഇതിൽ ഏറെയും ബംഗ്ലാദേശി പൗരൻമാരാണ്. പ്രതിമാസം 2,000 വീതം ഫ്ലെക്സി പെർമിറ്റുകൾ അനുവദിക്കാനാണ് എൽ.എം.ആർ.എ തീരുമാനിച്ചിട്ടുള്ളത്. ഇൗ പെർമിറ്റിന് യോഗ്യരാണോ എന്നറിയാൻ പ്രവാസികൾ തങ്ങളുടെ സി.പി.ആർ നമ്പർ സ്വന്തം ഫോണിൽ നിന്ന് 33150150 എന്ന നമ്പറിലേക്ക് മെസേജ് അയച്ചാൽ മതി. വിവരങ്ങൾക്ക് 17103103 എന്ന നമ്പറിൽ വിളിക്കുകയോ www.lmra.bh എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.