മനാമ: ബഹ്റൈൻ പ്രതിരോധ സേന (ബി.ഡി.എഫ്) ലോക്ഹീഡ് മാർടിൻ കമ്പനിയിൽ നിന്ന് എഫ്^16 ഇനത്തിലുള്ള 16 അത്യാധുനിക യുദ്ധവിമാനങ്ങൾ വാങ്ങാൻ കരാറായി. 3.8 ബില്ല്യൺ ഡോളറിെൻറ ഇടപാടാണിത്. മനാമയിൽ നടക്കുന്ന ബഹ്റൈൻ അന്താരാഷ്ട്ര പ്രതിരോധ എക്സിബിഷെൻറ (ബിഡെക്) രണ്ടാം ദിനത്തിലാണ് കരാർ ഒപ്പിട്ടത്.റോയൽ ബഹ്റൈനി എയർഫോഴ്സ് കമാൻഡർ എയർ വൈസ് മാർഷൽ ശൈഖ് ഹമദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ‘ബിഡെക്’ മീഡിയ സെൻററിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഇൗ വിവരം അറിയിച്ചത്.
ബഹ്റൈൻ സെൻറർ ഫോർ സ്ട്രാറ്റജിക്, ഇൻറർനാഷണൽ സ്റ്റഡീസ് ആൻറ് എനർജി ബോർഡ് ഒാഫ് ട്രസ്റ്റീസ് ചെയർമാനും ബിഡെക് വക്താവുമായ ഡോ.ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫ, ലോക്ഹീഡ് മാർടിൻ കമ്പനി എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് റിച്ചാഡ് അംബ്രോസ് എന്നിവരും വാർത്താസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
ബഹ്റൈൻ വ്യോമസേനക്ക് കരുത്തുപകരാൻ പുതിയ വിമാനങ്ങൾ ഉപകരിക്കുമെന്ന് ശൈഖ് ഹമദ് വ്യക്തമാക്കി. കമ്പനിയുമായി ഇൗ വിമാനത്തിനായി കരാറിൽ ഏർപ്പെടുന്ന മേഖലയിലെ ആദ്യ രാജ്യമാണ് ബഹ്റൈനെന്ന് ലോക്ഹീഡ് മാർടിൻ പ്രതിനിധി പറഞ്ഞു. ഇത് ബഹ്റൈൻ വ്യോമസേനയുടെ വികാസത്തിെൻറ അടയാളമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.