മനാമ: അറബ് നിക്ഷേപക സമ്മേളനത്തിന് ബഹ്റൈനില്‍ ഉജ്ജ്വല തുടക്കം. രാജാവ് ഹമദ് ബിന്‍ ഈ സ ആല് ലഖീഫയുടെ രക്ഷാധികാരത്തില്‍ നടക്കുന്ന സമ്മേളനം കിരീടാവകാശിയും ഒന്നാം ഉപപ ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു.
ഹമദ് ര ാജാവിെൻറ കാഴ്ചപ്പാടിലുള്ള നവീകരണംവഴി, രാജ്യത്ത് പൗരന്മാർക്ക് മികച്ച അവസരങ ്ങൾ വർധിക്കാനും കൂടുതൽ സാമ്പത്തിക വൈവിധ്യവത്കരണത്തിനും കാരണമായതായി കിരീടാവകാശി പറഞ്ഞു. ബഹ്റൈനിെൻറ ഇക്കണോമിക് വിഷൻ 2030 രാജ്യത്തിെൻറ കരുത്തുകൂടാനും നിക്ഷേപപ്രവാഹത്തിനും സുസ്ഥിര സാമ്പത്തിക ഉണർവിനും കാരണമായിട്ടുണ്ട്.
വ്യാപാര അന്തരീക്ഷത്തിെൻറ വികാസത്തിനും രാജ്യത്തിെൻറ ആഗോള മത്സരശേഷിയുടെ വർധനക്കും പുതിയ വ്യാപാരമാതൃകകളുടെ വികാസത്തിന് ആധാരമായതുമായ സംരംഭങ്ങളും പരിഷ്കരണങ്ങളും രാജ്യം കൂടുതൽ തുടർന്നും നടപ്പാക്കുമെന്നും കിരീടാവകാശി അറിയിച്ചു. ബഹ്റൈൻ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ബി.സി.സി.െഎ) ചെയർമാൻ സമീർ അബ്ദുല്ല നാസ്, ബി.സി.സി.െഎ അംഗങ്ങൾ എന്നിവർ സമ്മേളനത്തിെൻറ ഉദ്ഘാടനത്തിെനത്തിയ കിരീടാവകാശിയെ സ്വീകരിച്ചു. ‘നാലാമത് വ്യവസായിക വിപ്ലവം: ഭാവി നിര്‍മാണം- ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലെ നേതൃത്വവും പുതുമയും’ എന്ന പ്രമേയത്തിലാണ് സമ്മേളനം.
മൂന്നു ദിവസം നീണ്ടു നില്ക്കുന്ന സമ്മേളനത്തിെൻറ ഭാഗമായി മൂന്നാമത് അന്താരാഷ്ട്ര നിക്ഷേപ, സംരംഭക ഫോറവും നടക്കുന്നുണ്ട്. വിവിധ രാഷ്ട്രങ്ങളില്‍നിന്നായി 1500 ലധികം പേര് പെങ്കടുക്കുന്നുണ്ട്. അറബ് മേഖലയിലെ സാമ്പത്തിക വളര്‍ച്ച, നിക്ഷേപ മേഖലയിലെ ചടുലത, ഡിജിറ്റല്‍ വിപ്ലവത്തിലെ പുതുമകള്‍ എന്നിവയെ സംബന്ധിച്ച ചര്‍ച്ചകൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന സമ്മേളനത്തെ മേഖലയിലുള്ളവർ ഗൗരവത്തിലാണ് കാണുന്നത്. ചേംബര്‍ ഓഫ് കോമേഴ്സ് രൂപവത്കരിച്ചതിെൻറ 80 വര്‍ഷം പൂര്‍ത്തിയാവുന്ന സാഹചര്യത്തിലാണ് ഈ പ്രമേയത്തില്‍ സമ്മേളനം സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.