മനാമ ക്ലബ് മീഡിയ ആൻഡ് പി.ആർ തലവൻ ഹസൻ നൗറൂസ് ചിക്കെക്സ് ബഹ്റൈൻ

ഡയറക്ടർ അർഷാദ് ഹാഷിമിന് ജഴ്സി കൈമാറുന്നു.

മനാമ ക്ലബ് യൂത്ത് ബാസ്‌ക്കറ്റ്‌ബാൾ ടീമുകൾക്ക് സ്പോൺസറായി 'ചിക്കെക്സ്'

മനാമ: ബഹ്‌റൈനിലെ കായിക മേഖലയിൽ പുത്തൻ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ മനാമ ക്ലബ്ബിന്റെ യൂത്ത് - ജൂനിയർ ബാസ്‌ക്കറ്റ്‌ബാൾ ടീമുകളുടെ ഔദ്യോഗിക സ്പോൺസറായി 'ചിക്കെക്സ് ബഹ്‌റൈൻ' കരാറൊപ്പിട്ടു. ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന "ഗോൾഡൻ ജനറേഷൻ" (ജീൽ അൽ ദഹാബ്) എന്ന ദേശീയ കായിക പദ്ധതിക്ക് കരുത്തുപകരുന്നതാണ് ഈ പുതിയ പങ്കാളിത്തം.

ഭാവി തലമുറയിലെ താരങ്ങളെ വളർത്തിയെടുക്കുന്നതിനായി ക്ലബ്ബിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണിത്. മനാമ ക്ലബ് ബോർഡ് അംഗവും മീഡിയ ആന്റ് പി.ആർ തലവനുമായ ഹസൻ നൗറൂസ് ഈ പങ്കാളിത്തത്തിന്റെ പ്രാധാന്യം വ്യക്തമാക്കി.യുവാക്കൾക്കും ജൂനിയർ തലത്തിലുള്ള ബാസ്‌ക്കറ്റ്‌ബോൾ പരിപാടികൾക്കും ആവശ്യമായ പ്രവർത്തന സഹായം ഈ പദ്ധതിയിലൂടെ ലഭ്യമാകും. പരിശീലനം, സൗകര്യങ്ങൾ, മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പുകൾ എന്നിവ മെച്ചപ്പെടുത്തുന്നതിലൂടെ ദേശീയ തലത്തിലുള്ള ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ടീമിനെ ഇത് പ്രാപ്തമാക്കും.

കായികരംഗത്തിലൂടെ യുവാക്കളെ ശാക്തീകരിക്കുന്നതിൽ തങ്ങൾക്കുള്ള വിശ്വാസമാണ് ഈ പങ്കാളിത്തത്തിന് പിന്നിലെന്ന് ചിക്കെക്സ് ബഹ്‌റൈൻ ഡയറക്ടർ അർഷാദ് ഹാഷിം പറഞ്ഞു.മനാമ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ വിശ്വാസമർപ്പിച്ച ചിക്കെക്സിന് ക്ലബ് മാനേജ്‌മെന്റ് നന്ദി രേഖപ്പെടുത്തി. ബഹ്‌റൈനിൽ സുസ്ഥിരമായ ഒരു കായിക സംസ്കാരം കെട്ടിപ്പടുക്കുന്നതിൽ ഇത്തരം സഹകരണങ്ങൾ അത്യന്താപേക്ഷിതമാണെന്നും ക്ലബ് വ്യക്തമാക്കി.

Tags:    
News Summary - 'Chikeks' sponsors Manama Club Youth Basketball Teams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.