മനാമ: നവരാത്രി ആഘോഷത്തിെൻറ ഭാഗമായി തമിഴ്നാട് സ്വദേശി ശ്യാം കൃഷ്ണനും ഭാര്യ പത്മയും ഒരുക്കിയ ബൊമ്മക്കൊലു കാണാൻ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത് ആയിരത്തോളംപേർ. കഴിഞ്ഞ 20 വർഷം കൊണ്ട് ബഹ്റൈനിലെ തങ്ങളുടെ താമസസ്ഥലത്ത് ഉണ്ടാക്കിയതും പുതുതായി നിർമ്മിച്ചതുമായ നാലായിരത്തോളം ബൊമ്മകൾ നിറഞ്ഞ ‘കൊലു’ പല രാജ്യക്കാരായ സന്ദർശകരെ വിസ്മയിപ്പിക്കുകയാണ്. നൂറുകണക്കിന് ദൈവ രൂപങ്ങളും ബിംബങ്ങളും പാവകളും അലങ്കരിച്ച് അലങ്കാര വിളക്കുകൾ കത്തിച്ചാണ് എല്ലാ വർഷവും ബൊമ്മക്കൊലു ഒരുക്കുന്നത്. തമിഴ്ബ്രാഹ്മണരുടെ ഏറ്റവും പ്രത്യേകതയുള്ള നവരാത്രി ചടങ്ങാണ് ബൊമ്മക്കൊലു നിർമ്മാണം.
പുതിയതായി നിർമ്മിച്ച നൂറുകണക്കിന് ബൊമ്മകളും ഇൗ വർഷത്തെ പ്രത്യേകതയായി. ദുർഗാദേവിക്ക് പ്രാധാന്യം നല്കി നിർമ്മിക്കുന്ന ബൊമ്മകളിൽ മഹാലക്ഷ്മി, സരസ്വതി ദേവികൾക്കും സ്ഥാനം നൽകുന്നു. ബൊമ്മക്കൊലു നിർമ്മിച്ചശേഷം നവരാത്രി ദിനങ്ങളിൽ സുമംഗികളെയും പെൺകുട്ടികളെയും ക്ഷണിച്ചുവരുത്തി വെറ്റിലയും പാക്കും സമ്മാനങ്ങളും നൽകുന്ന ചടങ്ങുമുണ്ട്. ഇതിനൊപ്പം പയർ വർഗങ്ങൾകൊണ്ട് നിർമ്മിച്ച ‘ചുണ്ടൽ’ എന്ന പലഹാരം ദേവിക്ക് നിവേദ്യമായി നല്കുകയും ചെയ്യും. ബഹ്‌റൈൻ ചിന്മയാ മിഷൻ കലാ സാംസ്കാരിക പ്രവർത്തകനാണ് ശ്യാംകൃഷ്ണൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.