മനാമ: സൈനിക മേധാവികള്‍ക്ക് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സ് രാജ്യത്തിെൻറ സുരക്ഷ നിലനിര്‍ത്തുന്നതിന് വേണ്ടിയും അതിര്‍ത്തി സംരക്ഷിക്കുന്നതിന് വേണ്ടിയും ചെയ്തു കൊണ്ടിരിക്കുന്ന സേവനങ്ങള്‍ വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ ഉയര്‍ന്ന കാഴ്ച്ചപ്പാടും നയനിലപാടുകളും സേനയെ ശക്തിപ്പെടുത്തുന്നതിന് സഹായിച്ചിട്ടുണ്ട്.
മേഖലയിലെ വിവിധ സൈനിക പരിശീലന പരിപാടികളില്‍ പങ്കെടുത്ത് കഴിവും മികവും തെളിയിക്കാനും ബി.ഡി.എഫിന് സാധ്യമായിട്ടുണ്ടെന്ന് അദ്ദേഹം വിലയിരുത്തി.
ബി.ഡി.എഫ് ഓഫീസേഴ്സ് ക്ലബ്ബില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ ശൈഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയും സന്നിഹിതനായിരുന്നു. കിരീടാവകാശിയെ ബി.ഡി.എഫ് കമാണ്ടര്‍ ചീഫ് മാര്‍ഷല്‍ ശൈഖ് ഖലീഫ ബിന്‍ അഹ്മദ് ആല്‍ ഖലീഫ, പ്രതിരോധ കാര്യ മന്ത്രി ലഫ്. ജനറല്‍ യൂസുഫ് ബിന്‍ അഹ്മദ് അല്‍ ജലാഹിമ, ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറല്‍ ദിയാബ് ബിന്‍ സഖ്ര്‍ അന്നഈമി, റോയല്‍ ഫോഴ്സ് കമാണ്ടര്‍ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവരും ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ചേര്‍ന്ന് കിരീടാവകാശിയെ സ്വീകരിച്ചു. എല്ലാ സൈനികര്‍ക്കും അദ്ദേഹം റമദാന്‍ ആശംസകള്‍ നേരുകയൂം രാജ്യത്തിനായി വീരമൃത്യൂ വരിച്ചവരെ അനുസ്മരിക്കുകയൂം അവര്‍ക്കായി പ്രാര്‍ഥിക്കുകയൂം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.