മനാമ: ബഹ്റൈനിലെ ആദ്യകാല സാമൂഹിക പ്രവർത്തകനും നാൽപ്പത്തിനാലു വർഷത്തോളം ബഹ്റൈൻ ഇന്ത്യൻ സമൂഹത്തിലെ നിറ സാന്നിധ്യവുമായിരുന്ന തിരുവനന്തപുരം മുട്ടട ആലപുരം ലൈനിൽ റോസ് ഹൗസിൽ ഫ്രാൻസിസ് ജോസഫി(71)െൻറ മരണ വാർത്ത വേദനയോടെയാണ് പ്രവാസി സമൂഹം ശ്രവിച്ചത്. കുളിമുറിയിൽ വീണു തലക്കു പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹം ചികിൽസയിലായിരുന്നു.
ബഹ്റൈൻ അഹമ്മദ് മൻസൂർ അൽ ആഹ്ലി കമ്പനിയിൽ കൺസ്ട്രക്ഷൻ മാനേജരായി 1971ൽ ജോലിയിൽ പ്രവേശിച്ച ഫ്രാൻസിസ് പിന്നീട് ബഹ്റൈനിലെ കേരളാ കാത്തലിക് അസോസിയേഷൻ അടക്കം നിരവധി സംഘടനകളുടെ സ്ഥാപകാംഗവും ഭാരവാഹിയുമായിരുന്നു.
ബഹ്റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്ബ്, വേൾഡ് മലയാളി കൗൺസിൽ, കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കമ്മിറ്റി, കോ–ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇന്ത്യൻ അസോസിയേഷൻസ്, സേക്രഡ് ഹാർട്ട് ചർച്ച് എന്നിവയിൽ വളരെ സജീവമായിരുന്നു. ആദ്യകാലങ്ങളിൽ ഇന്ത്യക്കാർ മരിച്ചുകഴിയുമ്പോൾ മൃതദേഹം നാട്ടിലയക്കുന്നതുവരെയുള്ള എല്ലാ നടപടികളും ഏറ്റെടുത്തു ചെയ്യുകയും നിർധനരെ സഹായിക്കുന്നതുൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്യുമായിരുന്നു. പിന്നീട് 2014 ൽ പ്രവാസജീവിതമവസാനിപ്പിച്ച് നാട്ടിലേക്കു പോകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.