മനാമ: ബഹ്റൈൻ-ചൈനീസ് ബന്ധം ബന്ധം ശക്തമാണന്ന് ബഹ്റൈനിലെ ചൈനീസ് അംബാസഡർ വഅർ പറഞ്ഞു. 1989 ൽ തുടക്കമിട്ട നയതന്ത്ര ബന്ധം വിവിധ മേഖലകളിൽ സഹകരണം ഉറപ്പാക്കി മുന്നോട്ട് പോകുന്നു. 2013 ൽ രാജകീയ നേതൃത്വം ചൈന സന്ദർശിച്ചശേഷം വികസനവും ക്ഷേമവും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഇരു രാജ്യത്തെയും നേതൃത്വങ്ങൾക്ക് ഇക്കാര്യത്തിൽ നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. തൊഴിൽ പരമായ സഹകരണവും സാംസ്കാരികവും വിദ്യാഭ്യാസപരമായ സഹകരണവും മികച്ച വിജയങ്ങൾക്ക് കാരണമായിട്ടുണ്ട്.
ഇക്കാലയളവിൽ സാമ്പത്തിക സഹകരണം വളരെയധികം പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പരസ്പര ബഹുമാനവും വിശ്വാസവും കണക്കിലെടുത്താണ് ഇരുരാജ്യങ്ങളും മുന്നോട്ട് പോകുന്നത്. ചൈനയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനും ഗൾഫ് മേഖലയിലെ സമാധാനവും സുസ്ഥിരതയും സമൃദ്ധിയും സുരക്ഷിതത്വവും വർധിപ്പിക്കുന്നതിനും ചൈനയുടെ എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 2018 ഏപ്രിൽ 19-ന് താൻ ചൈനീസ് അംബാസഡറായി ബഹ്റൈനിൽ ചുമതലയേറ്റത് മുതൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയും വിദേശ കാര്യ മന്ത്രി ൈശഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് ആൽ ഖലീഫ എന്നിവർ മികച്ച പിന്തുണയാണ് നൽകിയതെന്നും അേദ്ദഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.