മനാമ: റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെൻറ് എക്സിബിഷന് 2020ന് തുടക്കമായി. റിയ ല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ചെയര്‍മാനും സര്‍വേ ആൻഡ് ലാൻഡ് രജിസ്ട്രേ ഷന് അതോറിറ്റി ചെയര്‍മാനുമായ ശൈഖ് സല്മാന് ബിന്‍ അബ്ദുല്ല ആല് ഖലീഫ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. സിറ്റി സെൻററില്‍ ആരംഭിച്ച എക്സിബിഷന് 15 വരെ നീളും. ബഹ്റൈനിലെ പ്രശസ്തമായ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. മേഖലയിലെയും വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് കൂടുതല്‍ നിക്ഷേപകരെ കൊണ്ടുവരുന്നതിനും ഇത്തരം എക്സിബിഷനുകള്‍ വഴിയൊരുക്കുമെന്ന് ശൈഖ് സല്മാന് പറഞ്ഞു. എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഉപയുക്തമായ ശക്തമായ നിയമങ്ങളാണ് രാജ്യത്തുള്ളത്.
നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും അവര്‍ക്ക് വ്യാപാരം നടത്തുന്നതിനുമുള്ള കൃത്യമായ നിയമങ്ങളുണ്ടെന്നത് ബഹ്റൈന്‍ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടാൻ കാരണമാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ളവര്‍ക്ക് കൂടുതല്‍ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വാങ്ങുന്നവരുടെ അവകാശം സംരക്ഷിക്കുന്നതിന് നിയമങ്ങളും നിബന്ധനകളും ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. നിക്ഷേപകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ മേഖലയിലുണ്ടായ വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ അധികമായിരുന്നു. പോയ വര്‍ഷം 800 ദശലക്ഷം ദിനാറിെൻറ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് രാജ്യത്ത് നടന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയാണ് ബഹ്ൈറന്‍ റിയല്‍ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെൻറ് എക്സിബിഷന് സംഘടിപ്പിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.