മനാമ: കുട്ടികളിലും മുതിർന്നവരിലും കൗതുകവും ഒപ്പം അമ്പരപ്പും നിറക്കുകയാണ് ബഹ്റൈ നിലെ ഡൈനോ പാർക്ക്. ദിനോസറുകളുടെ കൂറ്റൻ റോബോട്ടിക് ആവിഷ്കാരങ്ങളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ദിനോസറുകളുടെ കാലം പുനരാവിഷ്കരിക്കുന്ന ഇൗ പാർക്കിൽ കുടുംബസമേതം ആസ്വദിക്കാനെത്തുന്നവരുടെ തിരക്ക് ഏറുകയാണ്. ഹിദ്ദിലെ പ്രിൻസ് ഖലീഫ ബിൻ സൽമാൻ പാർക്കിെൻറ ഭാഗമായാണ് ‘ഡൈനോ പാർക്ക്’ ഒരുക്കിയിരിക്കുന്നത്. കാലങ്ങൾക്കു മുമ്പേ ഭൂമിയിൽ വംശനാശം സംഭവിച്ച ദിനോസറുകൾ എന്ന ഭീമാകാരൻ ജീവികളുടെ ലോകത്തെത്തിയ പ്രതീതിയാണിവിടെ. ഒന്നും രണ്ടുമല്ല, നിരവധി ഭീമൻ ദിനോസറുകളെ ഇവിടെ കാണാം. ചലിക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുന്ന ഇൗ ദിനോസറുകൾ ഒറിജിനലിനെ വെല്ലുന്ന ആവിഷ്കാരങ്ങളാണ്. ദിനോസറുകളുടെ ജീവിത കാലം റോബോട്ടിക് നിർമിതികളിലൂടെ മുന്നിൽ തെളിയും ഇവിടെ.
പേടിപ്പിക്കുന്ന അലര്ച്ചകളോടെ, വാലും തലയുമാട്ടി കൂറ്റൻ ദിനോസറുകൾ സന്ദർശകരിൽ കൗതുകം പകരുന്നു. ശബ്ദവിന്യാസവും ചലനങ്ങളുംകൊണ്ട് പുനഃസൃഷ്ട്രിച്ച കാഴ്ചകളിലൂടെ ദിനോസറുകളുടെ ചരിത്രവും വംശനാശവും വിജ് ഞാന പ്രദമായി പ്രദർശിപ്പിച്ചിട്ടുണ്ട് ഈ തീം പാർക്കിൽ. പ്രവാസികൾക്കും കുടുംബങ്ങൾക്കും സന്ദർശിച്ച് കണ്ടാസ്വദിക്കാവുന്ന കാഴ്ചകളാണിവിടെയുള്ളത്. 15 ഭക്ഷ്യവിഭവ സ്റ്റാളുകളും പതിനഞ്ചിലധികം കാർണിവൽ ഗെയിം കോർണറുകളും ഇവിടെയുണ്ട്. ഓരോ വാരാന്ത്യങ്ങളിലും നടക്കുന്ന കലാപരിപാടികളും പരമ്പരാഗത നൃത്തങ്ങളും സന്ദർശകരെ ആകർഷിക്കുന്നു. കുട്ടികൾക്കായി വിവിധ റൈഡുകളും ഒരുക്കിയിട്ടുണ്ട്. സ്വദേശികളായ കുടുംബങ്ങൾ നിർമിച്ച കരകൗശല വസ്തുക്കളും ഭക്ഷ്യവിഭവങ്ങളുമാണ് സ്റ്റാളുകളിൽ. ഒരു ദിനാറാണ് പ്രവേശനത്തിനുള്ള ഫീസ്. പ്രവൃത്തി ദിവസങ്ങളിൽ വൈകീട്ട് നാലു മുതൽ 10 വരെയാണ് പ്രവർത്തനം. വാരാന്ത്യ അവധി ദിനങ്ങളിൽ വൈകീട്ട് നാലു മുതൽ രാത്രി 12 വരെയും പാർക്ക് പ്രവർത്തിക്കും. പാർക്കിലെ ‘ദിനോസർ കാഴ്ചകൾ’ മാർച്ച് അവസാനം വരെ നീളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.