മനാമ: എല്ലാ തരത്തിലുമുള്ള മുനിസിപ്പൽ നിയമലംഘനങ്ങൾ കണ്ടെത്താൻ ആഭ്യന്തര നിരീക്ഷ ണ സംവിധാനത്തിന് ഉപപ്രധാനമന്ത്രിയും വികസനത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കായു മുള്ള മന്ത്രിതല സമിതി അധ്യക്ഷനുമായ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ തുടക്കംകുറിച്ചു. വെബ്സൈറ്റ് വഴിയും സ്മാർട് ഡിവൈസുകൾ വഴിയുമാണ് നിരീക്ഷണം. നിയമലംഘനങ്ങളുടെ സമഗ്രമായ ഡാറ്റാബേസ് തയാറാക്കുകയാണ് ആദ്യ പടി. നിലവിെല നിയമലംഘന കേസുകളുടെ തൽസ്ഥിതി ഇതുവഴി പരിശോധിക്കാനാകും. നിയമലംഘനങ്ങൾ ഉണ്ടാകുന്നതിന് മുമ്പുതന്നെ മുന്നറിയിപ്പ് നൽകുന്നതാണ് പുതുതായി ആവിഷ്കരിച്ച നിരീക്ഷണ സംവിധാനം. നിയമ ലംഘനങ്ങൾ പരമാവധി കുറക്കാൻ ഇതുവഴി സഹായിക്കും.
നിയമലംഘനങ്ങളുണ്ടായാൽ നിയമം കർശനമായി നടപ്പാക്കുകയാണ് ലക്ഷ്യം. എല്ലാ മുനിസിപ്പാലിറ്റികളിലും നിരീക്ഷണ സംവിധാനം ഏർപ്പെടുത്താൻ മന്ത്രിതല സമിതി അംഗീകാരം നൽകിയതോടെയാണ് പുതിയ സംവിധാനം കൊണ്ടുവന്നത്. നേരേത്ത പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ സംവിധാനം തലസ്ഥാനത്തു മാത്രമായിരുന്നു. ഗുദൈബിയ പാലസിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ, നിരീക്ഷണ സംവിധാനം ഒരുക്കാൻ സഹായിച്ച എല്ലാവർക്കും ശൈഖ് ഖാലിദ് നന്ദി പറഞ്ഞു. മുമ്പില്ലാത്ത വിധം സേവനങ്ങൾ നൽകാനും മുനിസിപ്പൽ പ്രവൃത്തികൾ കൂടുതൽ കാര്യക്ഷമമാക്കാനും സഹായിക്കുന്നതാണ് നിരീക്ഷണ സംവിധാനം. പരിശോധനക്ക് ചുമതലപ്പെട്ട എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സംവിധാനം ലഭ്യമാക്കാനും അദ്ദേഹം നിർദേശിച്ചു. സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തിയും വിവിധ അതോറിറ്റികൾ തമ്മിൽ സഹകരണം വർധിപ്പിച്ചും സുതാര്യത ഉറപ്പുവരുത്തിയും പൊതുമേഖലയെ കൂടുതൽ മെച്ചപ്പെടുത്താനാണ് സർക്കാർ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.