മനാമ: കഴിവു തെളിയിച്ച ജീവനക്കാരെയും മികവ് പുലര്‍ത്തിയ സ്ഥാപനങ്ങളെയും ആദരിച്ചു. രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ രക്ഷാധികാരത്തില്‍ നടന്ന ചടങ്ങില്‍ ഹമദ് രാജാവിന് പകരം തൊഴില്‍-സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്വകാര്യ മേഖലയിലെ മികവ് പുലര്‍ത്തിയ സ്ഥാപനങ്ങളെയും വ്യക്തികളെയും ആദരിക്കുന്നതിനാണ് തൊഴില്‍-സാമൂഹിക ക്ഷേമ കാര്യ മന്ത്രാലയം ചടങ്ങ് സംഘടിപ്പിച്ചത്. ദേശീയ ദിനത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും ഇത്തരത്തില്‍ മികവ് പുലര്‍ത്തുന്നവരെ ആദരിക്കാറുണ്ട്. ഉല്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനും മനുഷ്യ വിഭവ ശേഷിക്ക് പ്രോത്സാഹനം നല്കുന്നതിനുമുദ്ദേശിച്ചാണ് ഇത് സംഘടിപ്പിക്കുന്നത്.
തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍, സ്ഥാപനങ്ങള്‍, പ്രമുഖ വ്യക്തികള്‍, വിവിധ തൊഴിലുമായി ബന്ധപ്പെട്ട അസോസിയേഷന് പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചിരുന്നു. രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ അഭിവാദ്യം മന്ത്രി സദസ്സിന് നേരുകയും രാജ്യത്തിെൻറ യശസ്സും പുരോഗതിയും സാധ്യമാക്കുന്നതിന് സ്വകാര്യ മേഖല നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന പങ്കിനെ വാഴ്ത്തുകയും ചെയ്തു. സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ കൂടുതൽ അവസരം ലഭിക്കുന്നതിനുള്ള പദ്ധതികള്‍ വിജയത്തിെൻറ പാതയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ഉദ്ദേശ്യം മുന്‍നിര്‍ത്തി സംഘടിപ്പിച്ച തൊഴില്‍ ദാന മേളകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വിജയകരമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.