മനാമ: ഏഴു സിഗ്നലുകളില്കൂടി ഗ്രീന്‍ ഫ്ലാഷ് സംവിധാനമേര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണകാര്യ മന്ത്രാലയം അറിയിച്ചു.
ജനബിയ ഹൈവേയിലുള്ള ഏഴു സിഗ്നലുകളിലാണ് ചുവപ്പിലേക്കും പച്ചയിലേക്കും മാറുന്നതിനു മുമ്പായി മൂന്നു പച്ച ലൈറ്റുകള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നത്. നിലവില്‍ രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളിലെ മുഖ്യ സിഗ്നലുകളില്‍ ഈ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്.
സാമൂഹിക പങ്കാളിത്തത്തോടെ ഇത്തരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നതെന്ന് റോഡ്സ് വിഭാഗം ഡയറക്ടര്‍ കാദിം അബ്ദുല്ലത്തീഫ് വ്യക്തമാക്കി. 10 ജങ്ഷനുകളിലെ 30 സിഗ്നലുകളില്‍ നിലവില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റോഡ് സുരക്ഷ പരമാവധി ശക്തിപ്പെടുത്താന്‍ ഈ സംവിധാനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ പ്രധാന സിഗ്നലുകളില്‍ പ്രസ്തുത സംവിധാനമേര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സല്മാന് സിറ്റി, സാര്‍, ബുദയ്യ, ബനീ ജംറ, ദിറാസ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് കടക്കുന്ന ഭാഗമാണ് ജനബിയ്യ സിഗ്നല്‍. ദിനേന 50,000ത്തോളം വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഗ്രീന്‍ ഫ്ലാഷ് സംവിധാനമേര്‍പ്പെടുത്തുന്നത് ഈ പ്രദേശത്ത് റോഡ് അപകട സാധ്യത കുറക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രീന്‍ ഫ്ലാഷ് സംവിധാനം പ്രവര്‍ത്തിക്കുന്ന സമയം വാഹനങ്ങളുടെ വേഗം കുറക്കാന്‍ ഡ്രൈവര്‍മാരെ സഹായിക്കുകയും അതുവഴി അപകടസാധ്യത ലഘൂകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.