മനാമ: രാജ്യത്തേക്ക് പുതുതായി നിയോഗിക്കപ്പെട്ട നാല് അംബാസഡര്‍മാരില്‍നിന്ന് രാജാ വ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ നിയമന രേഖകള്‍ സ്വീകരിച്ചു. സഖീര്‍ പാലസില്‍ നടന്ന ചടങ്ങി ലാണ് നിയമന രേഖകള്‍ സ്വീകരിച്ചത്. ഈജിപ്ത് അംബാസഡര്‍ യാസിര്‍ മുഹമ്മദ് അഹ്മദ് ശഅ്ബാന്‍, സ്ലോവാക്യന്‍ അംബാസഡര്‍ ഡോ. ഇഗോര്‍ ഹയ്ദോഷിക്, സാംബിയന്‍ അംബാസഡര്‍ ഇബ്രാഹിം മൂംബാ, പോർചുഗല്‍ അംബാസഡര്‍ ഡോ. ലൂയിസ് ദി അല്‍മിദ ഫ്രാസ് എന്നിവരില്‍നിന്നാണ് രേഖകള്‍ സ്വീകരിച്ചത്.
പുതിയ അംബാസഡര്‍മാരെ ബഹ്റൈനിലേക്ക് സ്വാഗതം ചെയ്ത ഹമദ് രാജാവ് അവരുടെ രാഷ്ട്ര നേതാക്കളുടെ അഭിവാദ്യങ്ങള്‍ സ്വീകരിച്ചു. ബഹ്റൈനും തങ്ങള്‍ പ്രതിനിധാനംചെയ്യുന്ന രാഷ്്ട്രങ്ങളുമായി നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനും വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കാനുമുള്ള പ്രവര്‍ത്തനം മികച്ചരീതിയില്‍ നടത്താന്‍ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
അംബാസഡര്‍മാര്‍ പ്രതിനിധാനംചെയ്യുന്ന രാഷ്ട്രങ്ങളിലെ നേതൃത്വങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍ നേരുകയും എല്ലാ മേഖലയിലും അഭിവൃദ്ധി കൈവരിക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ചടങ്ങില്‍ ഹമദ് രാജാവിെൻറ പ്രതിനിധി, റോയല്‍ കോര്‍ട്ട് മന്ത്രി, റോയല്‍ കോര്‍ട്ട് ഫോളോ അപ് കാര്യ മന്ത്രി, ചീഫ് പ്രോട്ടോകോള്‍ ഓഫിസര്‍, വിദേശകാര്യ സഹമന്ത്രി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.