മനാമ: റോയല്‍ ചാരിറ്റി ഓര്ഗനൈസേഷന് പ്രവര്‍ത്തനങ്ങള്‍ അശരണര്‍ക്ക് കൈത്താങ്ങാണെ ന്ന് ഹമദ് രാജാവിെൻറ യുവജന, ചാരിറ്റി കാര്യങ്ങള്‍ക്കായുള്ള പ്രതിനിധിയും ദേശീയ സുരക്ഷ ാ കൗണ്‍സില്‍ ഉപദേഷ്ടാവുമായ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല് ഖലീഫ വ്യക്തമാക്കി. ആര്.സി.ഒ സെക്രട്ടേറിയറ്റ് യോഗത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്.സി.ഒയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ നല്കുന്ന പിന്തുണക്കും പ്രോല്‍സാഹനത്തിനും അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി. രാജ്യത്തെ അനാഥര്‍ക്കും വിധവകള്‍ക്കും അടിസ്ഥാന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിഷമിക്കുന്നവര്‍ക്കും മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്താനാണ് ആര്.സി.ഒ ശ്രമിക്കുന്നത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുണ്ടാവുന്ന പ്രകൃതി ദുരന്തങ്ങളിലും സഹായവുമായി ആര്.സി.ഒ മുന്‍ പന്തിയിലുണ്ടാവാറുണ്ട്.
പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ കീഴിലുള്ള സര്‍ക്കാര്‍ നല്കിക്കൊണ്ടിരിക്കുന്ന പിന്തുണക്കും അദ്ദേഹം നന്ദി അറിയിച്ചു. ആര്.സി.ഒയുടെ പ്രവര്‍ത്തനങ്ങളില്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ നല്കുന്ന പിന്തുണയും മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ ആര്.സി.ഒയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. റെഡ് ക്രോസ് സൊസൈറ്റി, റെഡ് ക്രസൻറ് സൊസൈറ്റി എന്നിവയുമായി സഹകരിച്ച് വിവിധ മാനുഷിക സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഇനിയും മെച്ചപ്പെട്ട രൂപത്തില്‍ മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ കാഴ്ചപ്പാടുകളും നിര്‍ദേശങ്ങളുമനുസരിച്ച് ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ആര്.സി.ഒ സെക്രട്ടറി ജനറല്‍ ഡോ. മുസ്തഫ അസ്സയ്യിദ് പ്രവര്‍ത്തന പദ്ധതികള്‍ വിശദീകരിക്കുകയും ചാരിറ്റി മേഖലയില്‍ സഹകരിച്ചു കൊണ്ടിരിക്കുന്ന എല്ലാവര്ക്കും നന്ദി അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.