മനാമ: പൊതുവായ ദർശനം, ധാരണ, ഏകോപനം എന്നീ ദീർഘകാലമായുള്ള ഘടകങ്ങൾ കാരണം ബഹ്‌റൈൻ^സൗദി സാഹോദര്യം ആഴത്തിൽ രൂപപ് പെട്ട് ശക്തമായ സ്തംഭമായിരിക്കുന്നതായി രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ പറഞ്ഞു. സൗദി അറേബ്യയുടെ നേതൃത്വത്തിൽ ബഹ്‌റൈൻ-സൗദി ഏകോപന സമിതി രൂപവത്ക്കരിച്ചത് ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൗദി വിദേശകാര്യമന്ത്രി ഇബ്രാഹീം ബിൻ അബ്ദുല്ലസീസ് അൽ അസ്സാഫിനെ അൽ സാഖിർ
കൊട്ടാരത്തിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു രാജാവ്. സൗദി മന്ത്രി ഇന്നലെ ഗുദൈബിയ കൊട്ടാരത്തിൽ എത്തി പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയേയും സന്ദർശിച്ചു. ഗൾഫ് മേഖലയുടെ പ്രധാനതൂണും നെട്ടല്ലും സൗദി അറേബ്യയാണെന്ന് പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ എടുത്തുപറഞ്ഞു. രാജാവ് സൽമാൻ ബിൻ അബ്ദുല്ലസീസ് അൽ സൗദിെൻറ നേതൃത്വത്തിന് കീഴിൽ സൗദി അറേബ്യ അന്തർദേശീയ, മേഖല വിഷയങ്ങളിൽ സുപ്രധാന തീരുമാനം കൈക്കൊള്ളുന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൽമാൻ രാജാവിെൻറ കീഴിൽ സൗദി അറേബ്യ, അറബ്, ഇസ്ലാമിക മേഖലയെ സേവിക്കുന്നതിനും അതിനൊപ്പം വിവിധ രംഗങ്ങളിൽ വിജയം ഉറപ്പാക്കുന്നതിനും തങ്ങൾ ദൈവേത്താട് പ്രാർഥിക്കുന്നു. സൗദി വിദേശകാര്യമന്ത്രിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സ്നേഹത്തിെൻറയും െഎക്യദാർഢ്യത്തിെൻറയും പ്രതിഫലനമാണ് ഇൗ സന്ദർശനത്തിൽ വ്യക്തമാകുന്നതെന്നും അഭിപ്രായപ്പെട്ടു. ബഹ്റൈനി^സൗദി ഏകോപന സമിതി പൂർണ്ണ വിജയമാകാൻ ആശംസ നേരുന്നു. ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തുന്ന വിവിധ വിഷയങ്ങളിലൂടെ സംയുക്ത ഏകോപനം ശക്തിപ്പെടുത്തും. ബഹ്‌റൈൻ^സൗദി ബന്ധം നീണ്ട ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെട്ട സ്നേഹത്താൽ അധിഷ്ഠിതമാണ്. ശക്തമായ ബന്ധം രൂപപ്പെട്ടതിന് നേതൃത്വത്തോടും ജനങ്ങളോടും കടപ്പാട് അറിയിക്കുന്നു. ബഹ്റൈെൻറ സുരക്ഷ, സുസ്ഥിരത, വികസനം എന്നിവയിൽ സൗദിയുടെ പിന്തുണയെ ബഹ്ൈറനികൾ വിലമതിക്കുന്നു. പരസ്പര ബന്ധത്തിൽ പ്രധാനമന്ത്രി സ്വീകരിക്കുന്ന താൽപര്യത്തിന് സൗദി മന്ത്രി നന്ദി അറിയിച്ചു. മേഖലയിലെ രാജ്യങ്ങളുടെയും ജനങ്ങളുടെയും നേട്ടമാണ് സൗദിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.