ബഹ്റൈനിൽ 20 പേരിൽ അധികമുള്ള കൂടിച്ചേരലുകൾ വിലക്കി

മനാമ: കോവഡ് -19 രോഗ വ്യാപനം തടയുന്നതിന് കൂടുതൽ കർശന നടപടികളുമായി ബഹ്റൈൻ. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന ്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന കോർഡിനേഷൻ കമ്മിറ്റിയുടേതാണ് തീരുമാനം. ബ ുധനാഴ്ച മുതൽ ഒരുമാസത്തേക്കാണ് നിയന്ത്രണം. ആവശ്യമെങ്കിൽ ഇത് നീട്ടും.

പ്രധാന തീരുമാനങ്ങൾ

  • വിമാനത്താവളം വഴിയും മറ്റ് പ്രവേശന കവാടങ്ങളിലൂടെയും എത്തുന്ന എല്ലാവരെയും പരിശോധിച്ച് 14 ദിവസത്തെ വീട്ട് നിരീക്ഷണത്തിലാക്കും.
  • 20 ആളുകളിൽ അധികമുള്ള കൂടിച്ചേരലുകൾ പാടില്ല.
  • കഴിയുന്നത്ര വീട്ടിൽ തന്നെ കഴിയുക. അത്യാവശ്യമെങ്കിൽ മാത്രം പുറത്തുപോവുക.
  • അങ്ങേയറ്റം അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം
  • റസ്റ്റോറൻറുകളിലും ഭക്ഷണ, പാനീയങ്ങൾ വിൽപന നടത്തുന്ന മറ്റ് സ്ഥലങ്ങളിലും ഡെലിവറി സേവനവും പാർസൽ വിൽപനയും മാത്രം
  • സിനിമാ ശാലകൾ, ഗാലറികൾ, സ്വകാര്യ സ്പോർട്സ് സെൻററുകൾ, സ്വകാര്യ കായിക പരിശീലന ഹാളുകൾ, സ്വകാര്യ നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടും
  • ഷീഷ കഫേകൾ പ്രവർത്തിക്കരുത്. അവയുടെ വിൽപന ഡെലിവറി സേവനവും പാർസൽ വിൽപനയും വഴി മാത്രം.
  • ഫുഡ്, കാറ്ററിങ് സ്റ്റോറുകൾ തുറന്ന് ആദ്യ ഒരു മണിക്കൂറിൽ പരിഗണന പ്രായമായവർക്കും ഗർഭിണികൾക്കും മാത്രം.
  • ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊതു, സ്വകാര്യ സ്കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കിൻറർഗാർട്ടനുകളിലും അധ്യയനം ഉണ്ടാകില്ല. അധ്യാപക, അനധ്യാപക ജീവനക്കാർ ജോലിയിലുണ്ടാകും. സാധ്യമാകുന്നിടത്തോളം വീട്ടിലിരുന്നും മറ്റും ജോലി ചെയ്യണം.
Tags:    
News Summary - Baharain Covid 19 issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.