മനാമ: മോഷ്ടാക്കൾ രണ്ടാം നിലയിൽ നിന്ന് തള്ളിയിട്ടതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ കഴിയുന്ന കൊല്ലം നിലമേൽ സ്വദേശി അഫ്സലി(30)െൻറ അവസ്ഥ ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് വിവിധ മലയാളി സാമൂഹിക സംഘടനകൾ അറിയിച്ചു. വിഷയം ഗുരുതരമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും അഭിപ്രായങ്ങൾ ഉയർന്നു. അഫ്സലിന് സഹായം നൽകാൻ നിരവധിപേർ മുന്നോട്ട് വന്നിട്ടുണ്ട്. വാട്ട്സാപ്പ് കൂട്ടായ്മകളും അഫ്സലിെൻറ വിഷയത്തിൽ ഇടപെടലുകൾ വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇന്നലെ പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, െഎ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ്, ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ബഷീർ അമ്പലവയൽ എന്നിവർ സാൽമാനിയ ആശുപത്രിയിൽ എത്തി അഫ്സലിനെ സന്ദർശിച്ചു. ദയ പാലിയേറ്റീവിെൻറ നേതൃത്വത്തിൽ അഫ്സലിന് സഹായം നൽകുമെന്ന് ബാബു ജി നായർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.