മനാമ: കഴിഞ്ഞവർഷം 9223 പരാതികളും നിർദേശങ്ങളും ആവശ്യങ്ങളും ലഭിച്ചതായി ദക്ഷിണ മേഖല ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ആൽ ഖലീഫ വ്യക്തമാക്കി. ജനങ്ങളുടെ ആവശ്യങ്ങളോട് വേഗത്തിൽ പ്രതികരിക്കാൻ സാധിച്ചു. സാമൂഹിക പങ്കാളിത്തത്തോടെ വിവിധ ആവശ്യം പൂർത്തീകരിക്കാനായി. സേവനം ഓൺലൈനാക്കിയതോടെ മെച്ചപ്പെട്ട സേവനം നൽകിവരുന്നതായും അദ്ദേഹം സൂചിപ്പിച്ചു. ഇ-ഗവൺമെന്റ് അവാർഡ് കരസ്ഥമാക്കാനും ദക്ഷിണ മേഖല ഗവർണറേറ്റിന് സാധിച്ചതും നേട്ടമാണ്. വിശദീകരണം തേടിയുള്ള 4459 വിളികളും ഇ-മെയിൽ വഴി 3229 അന്വേഷണങ്ങളുമാണ് 2021ൽ ഉണ്ടായത്. സാമൂഹിക മേഖലയുമായി ബന്ധപ്പെട്ട് 1535 പരാതികളും ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.