മനാമ: പി.എം ഫൗണ്ടേഷന്‍, ‘ഗള്‍ഫ് മാധ്യമ’വുമായി സഹകരിച്ച് സംഘടിപ്പിച്ച ടാലന്‍റ് സെര്‍ച്ച് പരീക്ഷ ഇന്നലെ ബഹ്റൈനിലും നടന്നു. ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂളില്‍ നടന്ന പരീക്ഷയില്‍ വിവിധ സ്കൂളുകളില്‍ നിന്നായി 20 കുട്ടികളാണ് പങ്കെടുത്തത്. 2016 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ പത്താം തരം പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും A+/A1 നേടിയ വിദ്യാര്‍ഥികള്‍ക്കായിരുന്നു അവസരം. ചോദ്യങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തിയെങ്കിലും പ്രയാസകമല്ലായിരുന്നെന്ന് പരീക്ഷയെഴുതിയവര്‍ അഭിപ്രായപ്പെട്ടു. യു.എ.ഇയിലും സൗദി അറേബ്യയിലും മൂന്നൂവീതം കേന്ദ്രങ്ങളിലും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ ഓരോ കേന്ദ്രങ്ങളിലുമായി നിരവധി വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. യു.എ.ഇയില്‍ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ ദുബൈ, ഒയാസിസ് ഇന്‍റര്‍നാഷനല്‍ സ്കൂള്‍ അല്‍ഐന്‍ , മോഡല്‍ സ്കൂള്‍ അബൂദബി, സൗദി അറേബ്യയില്‍ അല്‍ ഹയാത്ത് ഇന്‍റര്‍നാഷനല്‍ സ്കൂള്‍ ജിദ്ദ, അല്‍ മുന ഇന്‍റര്‍നാഷനല്‍ സ്കൂള്‍ ദമ്മാം, ഷിഫ അല്‍ ജസീറ ഓഡിറ്റോറിയം റിയാദ്, കുവൈത്തില്‍ യുനൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍, ഒമാനില്‍ ഇന്ത്യന്‍ സ്കൂള്‍ അല്‍ ഖുബ്റ, ഖത്തറില്‍ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍ ദോഹ, എന്നിവയായിരുന്നു പരീക്ഷാകേന്ദ്രങ്ങള്‍. യു.എ.ഇയില്‍ 150ഓളം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. കേരളത്തിലും ഇതേ സമയം വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ നടന്നു. ഇത് തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഗള്‍ഫില്‍ പി.എം. ഫൗണ്ടേഷന്‍ ടാലന്‍റ് സെര്‍ച്ച് പരീക്ഷ നടത്തുന്നത്.
പൊതുവിജ്ഞാനം, വിശകലനം, അടിസ്ഥാന വിഷയങ്ങളിലുള്ള പരിജ്ഞാനം എന്നീ മേഖലകളില്‍ വിദ്യാര്‍ഥികളുടെ മികവ് പരീക്ഷിക്കുന്ന രണ്ടു മണിക്കൂര്‍ നീണ്ട പരീക്ഷയാണ് നടന്നത്. നിശ്ചിത മാര്‍ക്ക് നേടുന്ന കുട്ടികള്‍ക്കെല്ലാം ‘അവാര്‍ഡ് ഓഫ് എക്സലന്‍സ്’ സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും നല്‍കും. പി.എം. ഫെല്ളോഷിപ്പ് പരിപാടിയുടെ ഭാഗമായി കേരളത്തിലും ഗള്‍ഫിലും 10 ഫെല്ളോകളെ വീതം തെരഞ്ഞെടുക്കുന്നതിന്‍െറ ആദ്യ പടിയാണ് ടാലന്‍റ് സര്‍ച്ച് പരീക്ഷ. ഇവരില്‍ മികവ് കാട്ടിയവര്‍ക്ക് അഭിമുഖത്തിന് അവസരം ലഭിക്കും. ഇതില്‍ നിന്നാണ് പത്തുപേരെ തെരഞ്ഞെടുക്കുക. ട്രോഫി,മെമന്‍േറാ,പുസ്തകങ്ങള്‍,പഠന സഹായികള്‍ തുടങ്ങിയവയും ഇവര്‍ക്ക് സമ്മാനിക്കും. മാത്രമല്ല, പരമാവധി അഞ്ചുവര്‍ഷമോ പഠനം തുടരുന്നതുവരെയോ സാമ്പത്തിക സഹായവും മറ്റു അക്കാദമിക് സഹായവും പി.എം.ഫൗണ്ടേഷന്‍ നല്‍കും. ഇത്തരം ഫെല്ളോകളുടെ കൂട്ടായ്മയുണ്ടാക്കി അവര്‍ക്ക് സമയാസമയം ആവശ്യമായ പരിശീലനവും നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്.
ഇത്തവണ ഗള്‍ഫ് മേഖലയില്‍ പരീക്ഷക്ക് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുട്ടികളുടെ പങ്കാളിത്തമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.