മനാമ: ബഹ്റൈന്‍െറ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആരും ശ്രമിക്കേണ്ടെന്ന് ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനായ ഒ.ഐ.സി അഭിപ്രായപ്പെട്ടു.
പൗരന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാവശ്യമായ നിയമസംഹിതയുള്ള രാജ്യമാണ് ബഹ്റൈന്‍. അതിനാല്‍ വിദേശരാജ്യങ്ങള്‍ ബഹ്റൈന്‍െറ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട ആവശ്യമുദിക്കുന്നില്ല.
രാജ്യത്ത് സമാധാനവും ശാന്തിയും സ്ഥാപിക്കുന്നതിന് ബഹ്റൈന്‍ ഭരണകൂടം സ്വീകരിക്കുന്ന നടപടികള്‍ക്ക് ഒ.ഐ.സി പിന്തുണ പ്രഖ്യാപിച്ചു. രാജ്യസുരക്ഷക്കായുള്ള നടപടി സ്വീകരിക്കാന്‍ ബഹ്റൈനുള്ള അവകാശത്തെ ചോദ്യം ചെയ്യാനാവില്ല.
ഇക്കാര്യത്തില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങളും കരാറുകളും പാലിക്കാന്‍ എല്ലാ രാഷ്ട്രങ്ങളും തയാറാവണമെന്നും ഒ.ഐ.സി പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.