മനാമ: മോറിത്താനിയയുടെ തലസ്ഥാനമായ നുവാക്ഷോതില്‍ അറബ് ഉച്ചകോടിക്ക് മുന്നോടിയായി നടക്കുന്ന അറബ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ ബഹ്റൈനെ പ്രതിനിധീകരിച്ച് ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫയുടെ നേതൃത്വത്തിലുള്ള സംഘം പങ്കെടുത്തു. മേഖലയിലെ സുപ്രധാന വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.
ഫലസ്തീന്‍ പ്രശ്നം, ഇസ്രയേലും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള സംഘര്‍ഷം, അറബ് രാജ്യങ്ങളുടെ ആഭ്യന്തരവിഷയങ്ങളിലുള്ള ഇറാന്‍ ഇടപെടലുകള്‍, യമനിലേയും സിറിയയിലേയും പ്രശ്നങ്ങള്‍, മേഖലയിലെ തീവ്രവാദ-ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായും ചര്‍ച്ചകള്‍ നടന്നത്.
ഇറാനെതിരെ ശക്തമായ പ്രതിഷേധമാണ് ബഹ്റൈന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായത്. സ്വതന്ത്ര, പരമാധികാരമുള്ള രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇറാന്‍െറ കൈകടത്തല്‍ തുടരുകയാണെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ പറഞ്ഞു. ഇത് തുടരാന്‍ അനുവദിക്കില്ല. ഈ കാര്യം പലതവണ ഇറാന്‍െറ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും അവര്‍ അത് മുഖവിലക്കെടുക്കാന്‍ തയാറായിട്ടില്ലായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.