തുലാവർഷം: മഴയിൽ 27 ശതമാനം കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷത്തിൽ പ്രതീക്ഷിച്ച മഴ ലഭിച്ചില്ല. 27 ശതമാനം കുറവ്. നവംബർ 12വരെ 394.8 മി.മീ മഴ പ്രതീക്ഷിച്ച സ്ഥാനത്ത് ലഭിച്ചത് 289.2 മി.മീ മഴയാണ്. അതേസമയം, മഴലഭ്യതയിൽ വർധനവുണ്ടായി.

214.5 മി.മീ ശരാശരി മഴ ലഭിക്കേണ്ടയിടത്ത് 275.5 മി.മീ മഴ പെയ്തു. അഞ്ച് ജില്ലകളിൽ ശരാശരി മഴയും ഒൻപത് ജില്ലകളിൽ ശരാശരിയിൽ കുറവ് മഴയും പെയ്തു. തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ശരാശരി മഴ ലഭിച്ചത്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് മഴ കുറഞ്ഞത്.

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. തെക്കൻ ജില്ലകളിലാണ് മഴ സാധ്യതയേറെ. ഞായറാഴ്ച ഇടുക്കിയിലും തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - 27 percent decrease in rainfall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.