അറസ്റ്റിലായ ജയമോഹൻ

ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറി

മുണ്ടക്കയം: ക്ഷേത്രദര്‍ശനത്തിനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനും പിതാവിനും മര്‍ദനം. വിവരം അറിഞ്ഞെത്തിയ ഫ്ലയിങ് സ്‌ക്വാഡ് എസ്.ഐക്കുനേരെയും അതിക്രമമുണ്ടായി. സംഭവത്തിൽ വ്യാപാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചോറ്റി വാട്ടത്തറ ജയമോഹനനെയാണ് (ജയന്‍ -47) മുണ്ടക്കയം എസ്.എച്ച്.ഒ എ. ഷൈന്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

ചോറ്റി ക്ഷേത്രത്തിലെ കാവടി ഘോഷയാത്ര കാണാനെത്തിയ ഇളങ്കാട് ഞര്‍ക്കാട് സ്വദേശികളായ വടക്കേ ചെരുവില്‍ ഹരി (34), ഭാര്യ രാഖി(31), ഇവരുടെ പിതാവ് (സോമന്‍-58) എന്നിവര്‍ക്ക് നേരെയായിരുന്നു അതിക്രമം. ചൂടുമൂലം രാഖി സമീപത്തെ ജയന്‍റെ കടയുടെ വരാന്തയില്‍ വിശ്രമിക്കാനിരുന്നപ്പോള്‍ സമീപത്ത് എത്തി ജയന്‍ ഇവരോട് അശ്ലീലച്ചുവയില്‍ സംസാരിക്കുകയായിരുന്നത്രെ. ഇത് ചോദ്യം ചെയ്ത ഹരിയെയും പിതാവിനെയും ജയനും കൂട്ടുകാരനും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഫ്ലയിങ് സ്‌ക്വാഡ് എസ്.ഐ ലാലുവിന്‍റെ നേതൃത്വത്തില്‍ പൊലീസ് എത്തി ജയമോഹനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ ശ്രമിച്ചത് കൈയാങ്കളിയിലായി. ഇതിനിടെ, എസ്.ഐക്ക് പരിക്കേറ്റു. മുണ്ടക്കയം സി.ഐ ഷൈന്‍ കുമാറിന്‍റെ നേതൃത്വത്തില്‍ കൂടുതൽ പൊലീസെത്തി ജയനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി.

Tags:    
News Summary - The young woman who came to visit the temple was treated rudely

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.