മുളങ്കുന്നത്തുകാവ് (തൃശൂർ): കോലഴി തിരൂരിൽ നിർമാണ തൊഴിലാളിയായ യുവാവ് കൊല്ലപ്പെട്ടു. സംഭവത്തിൽ അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരൂർ പണിക്കരപ്പടി വീട്ടിൽ മണികണ്ഠനാണ് (39) കൊല്ലപ്പെട്ടത്. തിരൂർ ശാശ്വതി നിലയം വീട്ടിൽ സജീഷാണ് ചുറ്റികകൊണ്ട് തലക്കടിച്ചും വയറിൽ ചവിട്ടിയും മണികണ്ഠനെ കൊലപ്പെടുത്തിയത്.
തൊഴിൽ സ്ഥലത്തുണ്ടായ തർക്കത്തെ തുടർന്ന് മണികണ്ഠനെ വീട്ടുടമ ആക്രമിക്കുകയായിരുന്നുവെന്നാണ് ആദ്യം ലഭിച്ച വിവരം. എന്നാൽ, മദ്യപാനത്തിനിടയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സമീപവാസികൾ പറയുന്നത്. വ്യാഴാഴ്ച ഉച്ചക്ക് മൂന്നോടെ തന്നെ ഇവർ തമ്മിൽ തർക്കം ആരംഭിച്ചിരുന്നുവത്രെ. വിയ്യൂർ പൊലീസ് സ്ഥലത്തെത്തിയാണ് സജീഷിനെ കസ്റ്റഡിയിലെടുത്തത്. കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.