അസമിൽ യുവതിയെ ജീവനോടെ കത്തിച്ചു; മന്ത്രവാദമെന്ന് സംശയം

ദിസ്പൂർ: അസമിലെ സോണിത്പൂർ ജില്ലയിലെ ബാഹ്ബരി ഗ്രാമത്തിൽ 30 കാരിയെ ജീവനോടെ കത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. മന്ത്രവാദ ചികിത്സയുടെ ഭാഗമായാണിതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഗീത കാതിയാണ് ദാരുണമായി മരിച്ചത്.

യുവതിയുടെ ഭർത്താവി​നെ കെട്ടിയിട്ടശേഷമാണ് ഇവരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. വിവരം ലഭിച്ച സംഭവസ്ഥലത്തെത്തിയ പൊലീസ് യുവതിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

അറസ്റ്റിലായവർ 30 നും 35നുമിടെ പ്രായമുള്ളവരാണ്. ഇവർക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തത്. അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.

Tags:    
News Summary - Assam woman burnt to death over witchcraft suspicion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.