ന്യൂഡൽഹി: കോവിഡ് മഹാമാരി അപകടകരമായ രീതിയിൽ പടരുകയും പല സംസ്ഥാനങ്ങളും അതിരൂക്ഷമായ വെള്ളപ്പൊക്കം അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജെ.ഇ.ഇ, നീറ്റ് പ്രവേശന പരീക്ഷകൾ നടത്താനുള്ള നീക്കത്തിനെതിരെ വിദ്യാർഥികൾ അടക്കമുള്ളവരുെട പ്രതിഷേധം. പരീക്ഷ നീട്ടിവെക്കാനുള്ള 'പോസ്റ്റ്പോൺ ജെ.ഇ.ഇ, നീറ്റ്' കാമ്പയിനിന് പിന്തുണയുമായി ആഗോള കാലാവസ്ഥ ആക്ടിവിസ്റ്റ് ഗ്രേറ്റ തുൻബർഗ് രംഗത്തെത്തി.
ഇപ്പോൾ പരീക്ഷ നടത്തുന്നത് വിദ്യാർഥികളോടുള്ള അനീതിയാണെന്ന് ഗ്രേറ്റ വ്യക്തമാക്കി. "POSTPONEJEENEET" എന്ന ഹാഷ്ടാഗിൽ പരീക്ഷകൾ നീട്ടിെവക്കണമെന്നും ട്വിറ്ററിലൂടെ ആവശ്യെപ്പട്ടു.
അസം, ബിഹാർ, ഗുജറാത്ത്, ഛത്തിസ്ഗഢ്, കർണാടക, മധ്യപ്രദേശ്, ഒഡിഷ, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ, കേരളം എന്നിവിടങ്ങളിൽ േകാവിഡിനൊപ്പം പ്രകൃതി ദുരന്തങ്ങളും അനുഭവപ്പെടുേമ്പാൾ പരീക്ഷ നടത്തുന്നത് ശരിയല്ലെന്നും റദ്ദാക്കണമെന്നുമാണ് ഒരു വിഭാഗം വിദ്യാർഥികളും രക്ഷകർത്താക്കളും ആവശ്യപ്പെടുന്നത്. കോവിഡ് മൂലം പൊതുഗതാഗത നിയന്ത്രണമുള്ളതിനാൽ എല്ലാവർക്കും ഒരുപോലെ പരീക്ഷാകേന്ദ്രങ്ങളിലെത്താനാകില്ലെന്നും വിദ്യാർഥികളും രക്ഷകർത്താക്കളും കടുത്ത മാനസിക സമ്മർദത്തിലാണെന്നും ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാലിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
സ്റ്റാലിെൻറ അഭിപ്രായത്തോട് യോജിച്ച മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ വിദ്യാഭ്യാസത്തോട് ഇത്തരമൊരു രീതി വരേണ്യമാണെന്നും പറഞ്ഞു.
അതേസമയം, ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾ നീട്ടിവെക്കില്ലെന്നും സെപ്റ്റംബർ ആദ്യ ആഴ്ചകളിൽതന്നെ നടത്തുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.