എൽഎൽ.ബി പ്രേവശനം: മുന്നാക്കസംവരണത്തിന് അധിക സീറ്റിന് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ ലോ കോളജുകളിൽ എൽഎൽ.ബി പ്രേവശനത്തിന് മുന്നാക്കസംവരണം നടപ്പാക്കാൻ 10 ശതമാനം സീറ്റ് വർധിപ്പിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവ്.

ബാർ കൗൺസിൽ ഒാഫ് ഇന്ത്യ അംഗീകാരത്തിന് വിധേയമായിട്ടാവും വർധന. ഇതോടെ സർക്കാർ കോളജുകളിൽ 60 സീറ്റുള്ള ബാച്ചുകളിൽ ആറ് സീറ്റ് വർധിച്ച് 66 ആകും.

ത്രിവത്സര, പഞ്ചവത്സര എൽഎൽ.ബി കോഴ്സുകളിൽ 10 ശതമാനമാണ് മുന്നാക്കവിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (ഇ.ഡബ്ല്യു.എസ്) സംവരണം അനുവദിക്കുക. സൂപ്പർ ന്യൂമററി സ്വഭാവത്തിലായിരിക്കും സീറ്റ് വർധന.

ന്യൂനപക്ഷ സ്ഥാപനങ്ങൾ ഒഴികെയുള്ള സ്വാശ്രയ ലോ കോളജുകളിൽ പ്രവേശനപരീക്ഷ കമീഷണർ അലോട്ട്മെൻറ് നടത്തുന്ന പകുതി സീറ്റുകളുടെ 10 ശതമാനം സീറ്റ് വർധന അനുവദിച്ചായിരിക്കും ഇ.ഡബ്ല്യു.എസ് സംവരണം.

സ്വാശ്രയ കോളജുകളിൽ 60 സീറ്റുള്ള ബാച്ചിലെ 30 സീറ്റിലേക്കാണ് പ്രവേശനപരീക്ഷ കമീഷണർ അലോട്ട്മെൻറ് നടത്തുന്നത്. ഇതിെൻറ 10 ശതമാനം എന്ന നിലയിൽ മൂന്ന് വീതം സീറ്റുകളായിരിക്കും വർധിപ്പിക്കുക.

ബാർ കൗൺസിൽ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും സ്വാശ്രയ കോളജുകളിലെ വർധനയും. കോവിഡ് സാഹചര്യത്തിൽ നിലവിലുള്ള ഫീസ് ഘടനയിൽ വർധന വരുത്താതെയായിരിക്കും ഇത്തവണത്തെ എൽഎൽ.ബി പ്രവേശനം.

സർക്കാർ ലോ കോളജുകളിൽ സീറ്റ് വെട്ടിക്കുറച്ച സാഹചര്യത്തിൽ ഇൗവർഷംതന്നെ അധിക ബാച്ച് അനുവദിക്കുന്നത് പരിഗണനയിലാണെന്നും അനുമതി ലഭിക്കുന്ന മുറക്ക് അലോട്ട്മെൻറ് നടത്തുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.