ദുബൈ കരാമയിൽ 1998ൽ കുറഞ്ഞ സ്റ്റാഫുമായി ആരംഭിച്ച ഒരു എജുക്കേഷൻ സ്ഥാപനം ചുരുങ്ങിയ കാ ലംകൊണ്ടുതന്നെ യു.എ.യിലെ വിദ്യാഭ്യാസരംഗം കീഴടക്കി എല്ലാ എമിറേറ്റ്സുകളിലേക്കും വ്യാ പിച്ചത് മേഖലയിൽ നടപ്പാക്കിയ വൈവിധ്യങ്ങളും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവര ുത്തിയതുംകൊണ്ടു തന്നെയാണ്. ഏറെ വൈകാതെതന്നെ യു.കെയിലും ഇന്ത്യയുൾപ്പെടെ മറ്റു രാജ്യ ങ്ങളിലും ചുവടുറപ്പിച്ചതിനു പിന്നിലും ഇതേ വിജയ രഹസ്യമാണെന്ന് അറ്റ്ലസ് ഗ്രൂപ് ഓഫ് ഇ ൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ മുഹമ്മദ് മുൻസീറും സി.ഇ.ഒ പ്രമീളാദേവിയും ഒരേ സ്വരത്തി ൽ പറയും. നൂതന സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി വിദ്യാഭ്യാസരംഗത്ത് വ്യത്യസ്തത വരുത്തി യതോടെയാണ് വിദ്യാർഥികളുടെ ഇഷ്ടകേന്ദ്രമായി അറ്റ്ലസിനെ മാറ്റിയത്.
ലോകമെമ്പാട ും തുടർന്നുവന്നിരുന്ന പഴഞ്ചൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽനിന്നും വ്യത്യസ്തമായി ന ൂതന സാങ്കേതികവിദ്യകളുടെ സഹായത്താൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം പകർന്നുനൽകുക എ ന്ന ചിന്തയായിരുന്നു രണ്ടു പതിറ്റാണ്ട് മുമ്പ് സ്ഥാപനം ആരംഭിക്കുമ്പോൾ മുഹമ്മദ് മുൻസീ റിെൻറ മനസ്സിൽ. ഏതൊരു സാധാരണക്കാരനും ഉൾക്കൊള്ളാൻകഴിയുന്ന ഫീസും ചിട്ടയായ പാഠ്യരീതികളും തന്നെയാണ് അന്ന് യു.എ.ഇയിൽ ഉണ്ടായിരുന്ന ആയിരക്കണക്കിന് വൻകിട വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കിടയിൽ കേവലം ചെറിയൊരു വിദ്യാഭ്യാസസ്ഥാപനമെന്ന വെല്ലുവിളിയെ അതിജീവിച്ചതും.
യു.എ.ഇയിലെ വിദ്യാഭ്യാസരംഗത്ത് മൂന്ന് പതിറ്റാണ്ടുകളുടെ പ്രവർത്തനപരിചയമുള്ള പ്രമീളാദേവിയുടെ അനുഭവസമ്പത്തും ജനപിന്തുണയും ഒത്തുചേർന്നപ്പോൾ അറ്റ്ലസ് ഗ്രൂപ്പിെൻറ രണ്ടാമത്തെ ശാഖയായ കരിയർ കാമ്പസ് 2003ൽ ഷാർജ അബൂഷഗരയിൽ ആരംഭിച്ചു. O -Level, A- Level മുതലായ പാഠ്യപദ്ധതികൾക്ക് പുറമേ ഒട്ടനേകം കമ്പ്യൂട്ടർ അധിഷ്ഠിത പദ്ധതികൾ, ഭാഷ പരിശീലന പദ്ധതികൾ, പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കുള്ള സ്വകാര്യ അധ്യാപനം, പരീക്ഷാ അനുബന്ധ പരിശീലനം തുടങ്ങിയവയെല്ലാം വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ ഇവിടെ ലഭ്യമാണ്. ഇപ്പോൾ ഏകദേശം 600ൽപരം വിദ്യാർഥികൾ തങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നത് അവരുടെ പ്രിയപ്പെട്ട അറ്റ്ലസ് ഗ്രൂപ്പിെൻറ ഈ സ്ഥാപനത്തിലൂടെയാണ്.
ഉന്നതവിദ്യാഭ്യാസരംഗത്തേക്കുള്ള അറ്റ്ലസ് ഗ്രൂപ്പിെൻറ ആദ്യചുവടുവെപ്പായിരുന്നു ഒട്ടേറെ മലയാളികൾ തിങ്ങിപ്പാർക്കുന്ന റാസൽഖൈമയിൽ ‘അറ്റ്ലസ് ഇൻറർനാഷനൽ എജുക്കേഷൻ’ എന്ന മൂന്നാമത്തെ സ്ഥാപനം. ഇന്ത്യ, യു.കെ, മലേഷ്യ തുടങ്ങിയവിടങ്ങളിലെ പ്രമുഖ സർവകലാശാലകളുടെ ബിരുദ^ബിരുദാനന്തര പാഠ്യക്രമങ്ങളും ഒട്ടേറെ തൊഴിലധിഷ്ഠിത പഠന വിഷയങ്ങളും സമന്വയിപ്പിച്ച് യുവതലമുറയുടെ ഭാവി കരുപ്പിടിപ്പിക്കാനും, കേവലം അഞ്ചു വർഷംകൊണ്ട് ശക്തമായ അടിത്തറ ഇടാനും യു.എ.ഇയിൽ ഏറ്റവുമധികം സ്വകാര്യ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള റാസൽഖൈമയിൽ തനതായ പ്രവർത്തന മികവുകൊണ്ട് വ്യക്തിമുദ്ര പതിപ്പിക്കാനും അറ്റ്ലസ് ഗ്രൂപ്പിന് കഴിഞ്ഞു. ഇപ്പോൾ റാസൽഖൈമയിൽ അറബിക് സർവകലാശാലകൾ കഴിഞ്ഞാൽ ഏറ്റവും അധികം വിദ്യാർഥികൾ പഠിക്കുന്നത് അറ്റ്ലസ് ഇൻറർനാഷനൽ എജുക്കേഷൻ എന്ന സ്ഥാപനത്തിലാണെന്ന് കണക്കുകൾ തെളിയിക്കുന്നു.
അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെ പ്രത്യേക ഉത്തരവിനാൽ 2012ൽ ഉദയം ചെയ്ത ഇൻറർനാഷനൽ കോളജ് ഓഫ് ലോ ബിസിനസ് അഡ്മിനിസ്ട്രേഷൻ ആൻഡ് ടെക്നോളജി എന്ന സ്ഥാപനം ഇന്ത്യയിലെ റെഗുലർ കോളജ് സംവിധാനത്തോട് കിടപിടിക്കുന്ന പാഠ്യ^പാഠ്യേതര പദ്ധതികളുമായി മുന്നേറുന്നു. ഇന്ത്യയിലെ സർക്കാർ സ്ഥാപനമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്കൂളിങ്ങിനു കീഴിൽ ആയിരത്തോളം വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത് പഠനം നടത്തുന്ന ബൃഹത്തായ സംവിധാനമായി ഇതു മാറിക്കഴിഞ്ഞു.
പാണക്കാട് ബഷീർ അലി ശിഹാബ് തങ്ങളുടെ സഹായ സഹകരണത്തോടെ ഐഡിയൽ ഇൻറർനാഷനൽ കോളജ് എന്ന ബൃഹത്തായ സ്ഥാപനത്തിന് മലയാളക്കരയിൽ തറക്കല്ലിട്ട അറ്റ്ലസ് ഗ്രൂപ് 2020ൽ ഈ സ്ഥാപനം തുറന്നു പ്രവർത്തിക്കാൻ ഒരുങ്ങുകയാണ്. ലോകവിദ്യാഭ്യാസ രംഗത്തുതന്നെ കിട്ടാവുന്നതിൽവെച്ചും ഏറ്റവും നൂതനവും ഗുണമേന്മയുള്ളതുമായ സംവിധാനങ്ങൾ ആവിഷ്കരിച്ച് ആരംഭിക്കുന്ന അറ്റ്ലസ് ഐഡിയൽ ഇൻറർനാഷനൽ കോളജിലെ വിദ്യാർഥികൾക്ക് യു.കെ, യു.എസ്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ പ്രശസ്ത സർവകലാശാലകളിൽനിന്നും പ്രഗല്ഭ അധ്യാപകരിൽനിന്നും വിഡിയോ കോൺഫറൻസ് വഴി ക്ലാസുകൾ ലഭിക്കത്തക്കവിധമുള്ള ക്ലാസ്റൂമുകൾ തയാറായിക്കഴിഞ്ഞു. ലോകപ്രശസ്ത എജുക്കേഷൻ ബോർഡായ പിയേഴ്സൺ, എടെക്സെൽ തുടങ്ങിയവയുടെ കീഴിൽ യു.കെയിൽ തുടങ്ങിയ അറ്റ്ലസ് ഗ്രൂപ് ഓഫ് കമ്പനീസും മുന്നോട്ടുള്ള പ്രയാണത്തിൽതന്നെയാണ്.
സർവകലാശാല വിദ്യാഭ്യാസത്തിെൻറ എല്ലാ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തി വിദ്യാർഥികളുടെ പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്നതിൽ അറ്റ്ലസ്ഗ്രൂപ് ഏറെ മുന്നിലാണ്. കലാവാസനകൾ വളർത്തിയെടുക്കാൻ ആധുനികമായി സജ്ജീകരിച്ച വിശാലമായ വേദികളിൽ സമയബന്ധിതമായി നടത്തപ്പെടുന്ന യുവജനോത്സവങ്ങളിൽ നൃത്തം, നാടകം, പാരമ്പര്യ കലാരൂപങ്ങൾ തുടങ്ങി ഒട്ടേറെ പ്രകടനങ്ങൾ മാറ്റുരക്കപ്പെടുകയും, യഥാവിധി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കായികരംഗത്തെ പ്രതിഭകൾ നയിക്കുന്ന ഒന്നാംനിര ക്രിക്കറ്റ്, ഫുട്ബാൾ ടീമുകൾ യു.എ.ഇയിലെ അന്തർസർവകലാശാല മത്സരങ്ങളിൽ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. വിശ്രമവേളകൾ ആനന്ദകരമാക്കാൻ ബില്യാർഡ്സ്, കാരംസ്, കമ്പ്യൂട്ടർ ഗെയിംസ് തുടങ്ങിയ ആധുനിക വിനോദ വിജ്ഞാന സംവിധാനങ്ങളും ലഘുഭക്ഷണ ശാലകളും അറ്റ്ലസിെൻറ എല്ലാ ശാഖകളിലും സജീവമാണ്. 5000ത്തിൽ പരം വൈവിധ്യമാർന്ന പുസ്തകശേഖരമുള്ള വായനശാലയും, സജീവമായി പ്രവർത്തിക്കുന്ന സാഹിത്യസമിതിയുമുണ്ട്. അഡ്വഞ്ചർ ക്ലബ്, എൻവയൺമെൻറ് ക്ലബ്, അഭിനയ വാസന പ്രോത്സാഹിപ്പിക്കാൻ ഡ്രാമ ക്ലബ് തുടങ്ങിയവയുമുണ്ട്. സാമൂഹിക പ്രതിബദ്ധത എന്നത് വെറും വാക്കിലൂടെ അല്ല പ്രവൃത്തിയിലൂടെയാണ് അറ്റ്ലസ് ഗ്രൂപ്പിലെ വിദ്യാർഥികൾ തെളിയിക്കുന്നത്. മനുഷ്യകുലത്തെ കാർന്നുതിന്നുന്ന കാൻസർ ഉൾപ്പെടെ രോഗങ്ങൾക്കെതിരെ നിരന്തരം വിദ്യാർഥികളുടെ ചെറുസംഘങ്ങൾ ബോധവത്കരണം നടത്തിക്കൊണ്ടിരിക്കുന്നു.
അറ്റ്ലസ് ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഇൻറർനെറ്റ്, ക്ലൗഡ് കമ്പ്യൂട്ടിങ്, ജനറ്റിക് എൻജിനീയറിങ്, വെർച്വൽ റിയാലിറ്റി, റോബോട്ടിക്സ് എന്നിവ പോലുള്ള സാങ്കേതികവിദ്യകളുടെ അവലോകനം നൽകുന്നതു വഴി ചുരുങ്ങിയ കാലംകൊണ്ട് വിദ്യാഭ്യാസമേഖലയെ കീഴടക്കിയ ഇഡാപ്റ്റും (മൊബൈൽ ആപ്ലിക്കേഷൻ) ചേർന്ന് ഈ വർഷമായിരുന്നു ചരിത്രപ്രധാനമായ കരാറിൽ ഒപ്പുെവച്ചത്. ഇരുവരും കൈകോർക്കുമ്പോൾ ലോക വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിത്തിരിവാകുമെന്ന് യു.എ.ഇയിലെ പ്രമുഖ വിദ്യാഭ്യാസ നിരീക്ഷകർ അഭിപ്രായപ്പെട്ടു.
അനുദിനം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിൽ കാലഹരണപ്പെട്ട പരമ്പരാഗത വിദ്യാഭ്യാസ രീതികൾകൊണ്ടുമാത്രം മുന്നോട്ടുപോകാൻ സാധ്യമല്ലെന്നും, നൂതന വെല്ലുവിളികൾക്കായി കുട്ടികളെ മികച്ച രീതിയിൽ തയാറെടുക്കാൻ സഹായിക്കുന്നതിന് ഒരു സമാന്തര പാഠ്യപദ്ധതിക്ക് രൂപംനൽകാനാണ് ഇഡാപ്റ്റും അറ്റ്ലസ് ഗ്രൂപ്പും ചേർന്ന് ലക്ഷ്യമിടുന്നത്.
അഭിനിവേശം, ഭാവന, ജിജ്ഞാസ, വിമർശനാത്മക ചിന്ത തുടങ്ങിയവ ഭാവിയിൽ വിദ്യാർഥികൾക്ക് വിജയിക്കാൻ ഏറ്റവും നിർണായകമാകും. ഈ സംരംഭത്തിലേക്കുള്ള ആദ്യചുവടുവെപ്പിെൻറ ഭാഗമായി അറ്റ്ലസ് ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മലപ്പുറത്ത് ആരംഭിക്കുന്ന ഐഡിയൽ ഇൻറർനാഷനൽ കോളജിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിെൻറ സഹായത്തോടെ കേരളത്തിലെ പ്രഥമ ഇന്നവേഷൻ ലാബ് എന്ന സ്വപ്നമാണ് യാഥാർഥ്യമാകുന്നത്.
യു.എ.ഇ വിദ്യാഭ്യാസ മേഖലയിൽ വ്യത്യസ്തതകൊണ്ടും നൂതന ടെക്നോളജി ആവിഷ്കരിച്ചും വേറിട്ടുനിൽക്കുന്ന അറ്റ്ലസ് ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ പൂർണമായും ഡിജിറ്റൽ മേഖലയിലേക്ക് മാറാൻ ഒരുങ്ങുകയാണെന്നും, ഇഡാപ്റ്റുമായി സഹകരിച്ച് ആവിഷ്കരിക്കുന്ന ഈ പാഠ്യപദ്ധതി അതിെൻറ ആദ്യ ചുവടുവെപ്പാണെന്നും, അറ്റ്ലസിെൻറ പ്രവർത്തനം ഇതോടെ ഏഷ്യയിലെ ഒട്ടുമിക്ക രാജ്യങ്ങളിലും ജി.സി.സി, മിഡിൽ ഈസ്റ്റ, ഹോങ്കോങ് എന്നിവിടങ്ങളിലേക്കും വിപുലീകരിക്കുമെന്നും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ എല്ലാ രാജ്യങ്ങളിലും ഓഫിസ് പ്രവർത്തനം ആരംഭിക്കുമെന്നും അറ്റ്ലസ് ഗ്രൂപ് മാനേജ്മെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.