ഏറെ ഇഷ്ടത്തോടെ വാങ്ങിച്ചു കൊടുത്ത കളിപ്പാട്ടം കേവലം രണ്ടു ദിവസംെകാണ്ടുതന്നെ കുട് ടി കുത്തിത്തുറന്ന് മോശമാക്കിയെന്ന് പരാതി പറയാത്ത മാതാപിതാക്കളുണ്ടാവില്ല. കുട്ടിക ്കുറുമ്പ് കൂടി വരുന്നതു കണ്ട് ദേഷ്യപ്പെട്ട് വഴക്ക് പറയാത്തവരും വിരളം. എന്നാൽ, കാസർ കോട് െമാഗ്രാൽ പുത്തൂരിലെ അബ്ദുൽ ഹമീദും ഖമറുന്നിസയും മകൻ ഇഹ്തിഷാമുദ്ദീൻ മുട്ടിലി ഴയുമ്പോൾതന്നെ കാണിച്ചുതുടങ്ങിയ ‘മെക്കാനിക്’ സ്വഭാവത്തിൽ അൽപം പോലും പരിഭവപ്പെ ട്ടില്ല. തല്ലിപ്പൊളിക്കുന്ന കളിപ്പാട്ടങ്ങൾക്കു പകരം പുത്തൻ കളിക്കോപ്പുകൾ വീണ്ടും വ ീണ്ടും കുഞ്ഞു ഇഹ്തിഷാമുദ്ദീന് കിട്ടിക്കൊണ്ടേയിരുന്നു. അവർ അന്ന് മകനോട് കാട്ടിയ വാത് സല്യത്തിനും ക്ഷമക്കും നന്ദി പറയുകയാണ് ഗൾഫ് രാജ്യങ്ങളിലെ കുട്ടിക്കുറുമ്പന്മാരായ കുട്ടിപ്പട്ടാളങ്ങൾ. വലിച്ചെറിയുന്ന വസ്തുക്കൾകൊണ്ട് വിസ്മയം തീർക്കുന്ന റോബോട്ടുകൾ നിർമിക്കാൻ അവരെ പഠിപ്പിക്കുന്നത് ഇഹ്തിഷാമുദ്ദീനാണ്. ഒരു ബട്ടൺ അമർത്തിയാൽ ഒാടുകയും പാടുകയുമെല്ലാം ചെയ്യുന്ന കളിപ്പാട്ടങ്ങളുെട ഉള്ളിലെന്തെന്നറിയാനുള്ള അന്വേഷണമായിരുന്നു കുഞ്ഞായിരുന്ന ഇഹ്തിഷാമിെൻറ ഏറ്റവും വലിയ നേരംപോക്ക്. അങ്ങനെ നടത്തിയ അന്വേഷണത്തിെൻറ ഫലമാണ്, പ്ലാസ്റ്റിക് കുപ്പികളും ബിസ്കറ്റ് ടിന്നുകളും കാർഡ് ബോർഡ് ഷീറ്റുകളുമെല്ലാംകൊണ്ട് റോബോട്ടുകൾ നിർമിക്കുന്ന ജങ്ക്ബോട്ട് എന്ന സ്ഥാപനം. കുട്ടികളെല്ലാം സ്മാർട്ട്ഫോണിലും ടാബുകളിലുമാണെന്ന വലിയ പരാതിയാണ് ഇഹ്തിഷാമുദ്ദീനും ജങ്ക്ബോട്ട് ടീമും റോബോട്ട് നിർമാണത്തിലൂടെ ഗൾഫ് രാജ്യങ്ങളിലെങ്കിലും ഇല്ലാതാക്കിയത്.
ഇതേപോലെതന്നെ കളിപ്പാട്ടങ്ങൾ തല്ലിപ്പൊളിച്ച് പരിെപ്പടുത്ത് അതിലെ മോേട്ടാറുകളും എൻജിനുമുപയോഗിച്ച് കിടിലൻ പരീക്ഷണങ്ങൾ നടത്തിയിരുന്ന അബ്ദുസ്സമദുമായി എട്ടാം ക്ലാസിൽ പഠിക്കുേമ്പാൾ സ്കൂൾ സയൻസ് മേളയിൽ വെച്ച് ഇഹ്തിഷാമുദ്ദീൻ കൂട്ടുകൂടിയതോടെയാണ് കളി മാറിയത്. കാസർകോെട്ട കുന്നിൽ സ്കൂളിലെ പഠനം കഴിഞ്ഞ് ഇഹ്തിഷാം ഭട്കലിലും സമദ് മണിപ്പാലിലും ഉപരിപഠനം ആരംഭിച്ചെങ്കിലും പ്രണയം മെക്കാനിക്സിനോടായിരുന്നു. ബംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽസിൽ ജോലി ലഭിച്ചെങ്കിലും അതുവിട്ട്് സ്വന്തം സ്ഥാപനം തുടങ്ങി. ഇഹ്തിഷാം പിന്നീട് യു.എ.ഇയിലേക്ക് ചേക്കേറി.
കളിവണ്ടിയും കറങ്ങുന്ന പമ്പരവും മാത്രമല്ല, പരീക്ഷണങ്ങൾക്കുള്ള അവസരവും അത്യാവശ്യം നിർദേശങ്ങളും നൽകിയാൽ കമ്പ്യൂട്ടറും റോബോട്ടുമെല്ലാം കുട്ടികൾ സ്വയം നിർമിക്കുമെന്ന േബാധ്യത്തിലാണ് സമദുമൊത്ത് ജങ്ക്ബോട്ടിന് തുടക്കമിടുന്നത്. ആശയത്തിെൻറ സാധ്യതയും സത്യസന്ധതയും േബാധ്യപ്പെട്ട ദുബൈ പോർട്ട് ആദ്യഘട്ടത്തിൽ 30,000 ഡോളർ ഫണ്ട് നൽകി. ഒരു റോബോട്ടിന് ആവശ്യമായ യന്ത്രഭാഗങ്ങളാണ് ജങ്ക്ബോട്ട് നൽകുക. ഒരേ അച്ചിൽ വാർത്ത നിർമിതികളല്ല, കുട്ടികളുടെ ആശയങ്ങളും ഭാവനാത്മകതയും ഉപയോഗിച്ച് വികസിപ്പിക്കാവുന്ന വ്യത്യസ്ത രൂപവും ഭാവവുമുള്ള യന്ത്രങ്ങളാണ് തയാറാക്കപ്പെടുന്നത്. ഉപയോഗിച്ച് വലിച്ചെറിഞ്ഞ എന്തും ഇൗ േറാബോട്ടുകളുടെ കണ്ണും കാതുമാക്കാം.
കാർഡ് േബാർഡും കുപ്പികളും പാൽെപ്പാടി ടിന്നും പഴയ സീഡികളുമെല്ലാം ഉപയോഗിച്ച് ഇവ നിർമിക്കാൻ കുഞ്ഞുങ്ങൾക്ക് പരിശീലനവും നൽകി. ടി.വി റിമോേട്ടാ സ്മാർട്ട്േഫാണോ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുകയും ചെയ്യാം. തങ്ങൾ എന്നും കാണുകയും ഉപയോഗിക്കുകയും ചെയ്യുന്ന വസ്തുക്കൾ കൂടി ഉൾക്കൊള്ളിച്ച് റോബോട്ട് രൂപകൽപന ചെയ്യാമെന്ന അറിവ് കുട്ടികളിൽ ഉണ്ടാക്കുന്ന താൽപര്യവും ആവേശവും ഏറെ വലുതാണെന്ന് ഇഹ്തിഷാം പറയുന്നു.
ചിലിയിൽനിന്ന് 40,000 ഡോളറും ജർമനിയിൽനിന്ന് ഡിസൈൻ അവാർഡും എത്തിയതോടെ ടീമംഗങ്ങളായ മുഹമ്മദ് സിനാൻ, അരുൺ കുമാർ, ആന്ധ്ര സ്വദേശി രാജീവ് എന്നിവർക്കൊപ്പം ജങ്ക്ബോട്ട് വേഗത്തിൽ കുതിപ്പ് തുടങ്ങി. കുട്ടികളിൽ ക്രിയാത്മകതയും ശാസ്ത്ര^സാേങ്കതിക അഭിരുചിയും വളർത്താൻ ഉതകുന്ന മികച്ച േമാഡലെന്ന് കണ്ട് ദുബൈ വൈദ്യുതി ജല അതോറിറ്റി (ദീവ) ജങ്ക്ബോട്ടിന് പിന്തുണ നൽകി. ശാസ്ത്രം, സാേങ്കതിക വിദ്യ, എൻജിനീയറിങ്, കണക്ക് (STEM) ഫോർമുലയിലൂന്നിയ പാഠ്യപദ്ധതി ഏറെ അനുഗുണമാണെന്ന തിരിച്ചറിവിൽ വിദ്യാഭ്യാസ വകുപ്പ്, അബൂദബി എജുക്കേഷൻ കൗൺസിൽ എന്നിവയും ഇൗ ആശയം അംഗീകരിച്ചു. ദുബൈയിലെ സർക്കാർ സ്കൂളുകളിലെ കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലനത്തിന് ഇവരുടെ കിറ്റുകളും ഉപയോഗപ്പെടുത്തുന്നുണ്ട്.
ഇതിനകം 500 സ്കൂൾ ലാബുകളിൽ ഇവരുടെ റോബോട്ടിക് കിറ്റുകൾ ഉപയോഗിക്കുന്നുണ്ട്. ലബനാനിലെ അഭയാർഥി ക്യാമ്പുകളിലെ കുഞ്ഞുങ്ങൾക്ക് റോബോട്ടിക് പരിശീലനം നൽകുന്നതും ഇഹ്തിഷാമിെൻറ കിറ്റുകൾ ഉപയോഗിച്ചാണ്. ഏറെ വർഷങ്ങൾ പഴക്കമുള്ള ആഗോള ബ്രാൻഡുകൾക്കുമുന്നിലാണ് ഇൗ ഇന്ത്യൻ സ്റ്റാർട്ടപ് വിജയഗാഥ രചിക്കുന്നത്.
അലക്ഷ്യമായി വലിച്ചെറിയുന്ന വസ്തുക്കൾകൊണ്ടുതന്നെ അതിമനോഹരമായതും വിസ്മയം ജനിപ്പിക്കുന്നതുമായ കുഞ്ഞൻ റോബോട്ടുകൾ പിറവിയെടുക്കുന്നതെങ്ങനെയെന്ന് നേരിട്ട് കാട്ടിത്തരും എജുകഫേ നഗരിയിലെത്തുന്ന ഇഹ്തിഷാമും ജങ്ക്ബോട്ട് ടീമും. ഒപ്പം കേരളത്തിെൻറ അങ്ങേയറ്റമായ കാസർകോട്ടുനിന്ന് കടൽകടന്ന് ഗൾഫ് രാജ്യങ്ങളിലെ കുട്ടികളുടെ പ്രിയപ്പെട്ട റോബോ മേക്കറായ വിസ്മയകഥയും കുരുന്നുകളുമായി ഇഹ്തിഷാമും സംഘവും പങ്കുവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.