ന്യൂഡൽഹി: 11 ലക്ഷത്തിലധികം ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾക്ക് ചുവപ്പുകൊടി കാണിച്ച് കേന്ദ്രം. 2022-23 അധ്യയന വർഷത്തിൽ ആകെ ലഭിച്ച 18.18 ലക്ഷം സ്‌കോളർഷിപ്പ് അപേക്ഷകളിൽ 11.65 ലക്ഷം അപേക്ഷകളാണ് കേന്ദ്ര സർക്കാറിന് കീഴിലുള്ള ന്യൂനപക്ഷ കാര്യ മന്ത്രാലയം (MoMA) തടഞ്ഞിരിക്കുന്നത്. തടഞ്ഞതിൽ പുതിയ അപേക്ഷകളും പുതുക്കാനുള്ള അപേക്ഷകളും ഉൾപ്പെടുന്നു. ഈ അപേക്ഷകൾ പുനപ്പരിശോധിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
ജനുവരിയിൽ കേന്ദ്ര സർക്കാർ ഏജൻസികൾ പരിശോധിച്ച് അനുമതി നൽകിയ അപേക്ഷകളാണ് മാർച്ചിൽ വീണ്ടും തടഞ്ഞിരിക്കുന്നത് എന്നതാണ് വിചിത്രം. അപേക്ഷകളിൽ 38.30 ശതമാനം അപേക്ഷകൾ (7.22 ലക്ഷം) മാത്രം സ്വീകരിക്കുകയും 61.70 ശതമാനം നിരസിക്കുകയും ചെയ്തിട്ടുമുണ്ട്. നാക് എ പ്ലസ് ഗ്രേഡുള്ള മൗലാനാ ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റിയെ സ്‌കോളർഷിപ്പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.