ന്യൂഡൽഹി: രാജ്യത്ത് കോവിഡ് അതിവേഗം പടർന്ന് പിടിക്കുേമ്പാൾ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിെൻറ ഇന്ത്യൻ വകഭേദത്തിനെതിരെ വാക്സിൻ ഫലപ്രദമാണോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ലോകാരോഗ്യ സംഘടന. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ കൃത്യമായ വിവരങ്ങളൊന്നും ഇല്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
ലബോറട്ടറിയിൽ നടത്തിയ പഠനത്തിൽ ആൻറിബോഡികളെ പോലും അതിജീവിക്കാൻ ജനിതകമാറ്റം സംഭവിച്ച വൈറസിന് കഴിയുമെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പഠനം നടക്കേണ്ടിയിരിക്കുന്നു. ഫൈസർ, മോഡേണ വാക്സിനുകൾ ജനിതകമാറ്റം സംഭവിച്ച് കൊറോണ വൈറസ് ബാധിക്കുന്നത് മൂലമുണ്ടാവുന്ന പ്രശ്നങ്ങൾ കുറക്കുമെന്ന് ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു
കൊറോണ വൈറസിെൻറ ജനിതകമാറ്റം സംഭവിച്ച B.1.17 വകഭേദമാണ് യു.കെയിൽ കണ്ടെത്തിയത്. എന്നാൽ, പിന്നീട് ജനിതകമാറ്റം സംഭവിച്ച B.1.617 കൊറോണ വൈറസ് ഇന്ത്യയിൽ കണ്ടെത്തി. ഇപ്പോൾ ഈ വൈറസിന് വീണ്ടും ജനിതകമാറ്റം വന്നിരിക്കുകയാണ്. നേരത്തെയുള്ള വൈറസിനേക്കാളും അപകടകാരിയായ B.1.617.1, B.1.617.2.വൈറസുകളാണ് ഇപ്പോൾ ഇന്ത്യയിൽ പടരുന്നത്. പ്രാഥമികമായ പരീക്ഷണങ്ങളിൽ ഇത് അതിവേഗത്തിൽ പടരുമെന്ന് വ്യക്തമായതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.