ലാഹോര്‍: പാകിസ്താനിലെ ലാഹോറിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ പ്രവർത്തിക്കുന്ന സ്വകാര്യ ട്യൂഷൻ സെന്‍ററിന്‍റെ മേൽക്കൂര തകർന്നുവീണ് 14 സ്കൂൾ കുട്ടികൾ ദാരുണമായി മരിച്ചു. അഞ്ച് വിദ്യാര്‍ഥികൾക്കും പരിക്കേറ്റു. ലാഹോറിലെ കഹ്നയിലെ ഈദ്ഗാഹ് ബസ്തി പ്രദേശത്ത് ചൊവ്വാഴ്ചയാണ് സംഭവം.
20 പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് സുരക്ഷിതമായി പുറത്തെടുത്തു. ഒരു അധ്യാപികക്കും പരിക്കേറ്റതായി പൊലീസ് പറഞ്ഞു. ഏഴിനും 13നും ഇടയിൽ പ്രായമുള്ള കുട്ടികളായിരുന്നു ക്ലാസിലുണ്ടായിരുന്നത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായും ലാഹോർ കമ്മീഷണർ മറിയം ഖാൻ അറിയിച്ചു. ജനസാന്ദ്രതയുള്ള ഒരു ജനവാസ മേഖലയിലായിരുന്നു കെട്ടിടം സ്ഥിതി ചെയ്യുന്നത്.
നിർമാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലാണ് ട്യൂഷൻ സെന്‍റര്‍ പ്രവർത്തിച്ചിരുന്നതെന്നും സംഭവ സമയം കെട്ടിടത്തിന്‍റെ ഒരു ഭാഗത്ത് നിർമാണം നടന്നുകൊണ്ടിരിക്കുകയായിരുന്നെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.