കാഠ്മണ്ഡു: നാടകീയമായ വഴിത്തിരിവിൽ നേപ്പാൾ. പ്രസിഡൻറ് ബിദ്യ ദേവി ഭണ്ഡാരി വെള്ളിയാഴ്ച അർധരാത്രി പാർലമെൻറ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
നവംബർ 12, 19 തീയതികളിലാണ് മധ്യകാല വോട്ടെടുപ്പ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെ നേതൃത്വത്തിലുള്ള പാർലമെൻറിനെ പിരിച്ചുവിട്ടതായും പ്രസിഡൻറിെൻറ ഓഫിസ് പുറത്തിറക്കിയ വാർത്തകുറിപ്പിൽ അറിയിച്ചു. വോട്ടെടുപ്പിെൻറ ആദ്യ ഘട്ടം നവംബർ 12നും രണ്ടാം ഘട്ടം 19നും നടത്താൻ മന്ത്രിസഭ ശിപാർശ ചെയ്തു.
പ്രധാനമന്ത്രി കെ.പി. ശർമ ഒലിയും പ്രതിപക്ഷ പാർട്ടികളും നിയമസഭാംഗങ്ങളുടെ പിന്തുണകത്തുകൾ രാഷ്ട്രപതിക്ക് സമർപ്പിച്ച് പുതിയ സർക്കാർ രൂപവത്കരിക്കുന്നതിന് അവകാശവാദങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് രാജ്യത്ത് നാടകീയ നീക്കങ്ങൾ അരങ്ങേറിയത്. ശർമ ഒലി പ്രസിഡൻറിെൻറ വസതിയായ ശീതൾ നിവാസിലെത്തി തന്നെ പിന്തുണക്കുന്ന അംഗങ്ങളുടെ ലിസ്റ്റ് കൈമാറിയിരുന്നു. പിന്നാലെ പ്രതിപക്ഷവും എത്തി. തുടർന്നാണ് പ്രസിഡൻറ് നിർണായക തീരുമാനം കൈക്കൊണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.