തെഹ്റാൻ: കഴിഞ്ഞമാസം ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ സേന പിടികൂടിയ ദക്ഷിണ കൊറിയൻ കപ്പലിലെ ജീവനക്കാരെ മനുഷ്യത്വം പരിഗണിച്ച് വിട്ടയക്കുമെന്ന് ഇറാൻ. അതേസമയം, കപ്പലും ക്യാപ്റ്റനുമായി ബന്ധപ്പെട്ട നിയമപരമായ അന്വേഷണം തുടരുമെന്ന് ഇറാൻ വിദേശ മന്ത്രാലയ വക്താവ് സഈദ് ഖാതിബ് സാദെ പറഞ്ഞു.
അന്തരീക്ഷ മലിനീകരണമുണ്ടാക്കിയതിനാലാണ് കപ്പൽ തടഞ്ഞുവെച്ചതെന്ന് ഇറാൻ അധികൃതർ പറഞ്ഞു. എന്നാൽ, കപ്പലുടമ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
എന്നാൽ യു.എസ് സമ്മർദത്തെ തുടർന്ന് കോടിക്കണക്കിന് ഡോളർ വരുന്ന ഇറാെൻറ സമ്പത്ത് തടഞ്ഞുവെച്ച ദക്ഷിണ കൊറിയൻ ബാങ്കുകളുടെ നടപടി പിൻവലിപ്പിക്കുന്നതിനുള്ള വിലപേശലായാണ് ഇത് കരുതപ്പെടുന്നത്. ജീവനക്കാരെ വിട്ടയക്കാനുള്ള തീരുമാനത്തെ ദ. കൊറിയ സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.