ലിമ: പെറുവിൽ അതിശക്തമായ മഴയിലും മണ്ണിടിച്ചിലും നിരവധി മരണം. സ്ഥിതിഗതികൾ രൂക്ഷമായതോടെ 700ൽ അധികം ജില്ലകളിൽ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളായ ഇക്ക, അരെക്വിപ എന്നിവിടങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച അച്ഛന്റെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പെറുവിയൻ അധികൃതർ അറിയിച്ചു. ഏകദേശം 5,500 വീടുകൾ വെള്ളത്തിനിടിയിലായി.
കഴിഞ്ഞദിവസം രക്ഷാ പ്രവർത്തനത്തിനിടെ 15 പേർ മരിച്ചിരുന്നു. നാല് പേർ ഹെലികോപ്റ്റർ ജീവനക്കാരായിരുന്നു. എൽനിനോ കോസ്റ്റെറോ പ്രതിഭാസമാണ് പെറുവിൽ കഴിഞ്ഞ ആഴ്ചകളിൽ പെയ്തകനത്ത മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ പ്രവചകർ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.