ന്യൂയോർക്/ ബെയ്ജിങ്:െഎക്യരാഷ്ട്രസഭ രൂപവത്കരിച്ച സാഹചര്യത്തിൽനിന്ന് ലോകം മാറിയെന്നും രക്ഷാസമിതി വിപുലീകരിക്കണമെന്നും ആവശ്യെപ്പട്ട് ഇന്ത്യ, ജപ്പാൻ, ജർമനി, ബ്രസീൽ എന്നീ രാഷ്ട്രങ്ങൾ ഉൾപ്പെട്ട ജി4 രംഗത്ത്. രക്ഷാസമിതിയിൽ ഇന്ത്യയടക്കം രാജ്യങ്ങൾക്ക് സ്ഥിരാംഗത്വം നൽകുന്നതിനെ ചൈന എതിർക്കുന്നത് തുടരുകയാണ്. രക്ഷാസമിതി വിപുലീകരണത്തിൽ വലിയ തോതിൽ ഭിന്നതയുണ്ടെന്നും എല്ലാ വിഭാഗങ്ങളുടെയും താൽപര്യങ്ങൾ പരിഗണിക്കുന്ന രീതിയിലുള്ള പാേക്കജ് പരിഹാരം ചർച്ചകളിലൂടെ ഉരുത്തിരിയണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ വ്യക്തമാക്കി.
രക്ഷാസമിതി വിപുലീകരണം അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നതിെൻറ ഭാഗമായി ജി4 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ബുധനാഴ്ച ഒാൺലൈൻ കൂടിക്കാഴ്ച നടത്തിയിരുന്നു. നിശ്ചിത സമയപരിധിക്കകം യു.എന്നിൽ നവീകരണം വേണമെന്ന നിലപാടിൽ നാലുരാജ്യങ്ങളും ഒറ്റക്കെട്ടായിരുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. രക്ഷാസമിതി നവീകരണം പ്രധാന വിഷയമാണെന്നും അംഗങ്ങളുടെ താൽപര്യങ്ങൾ പരിഗണിക്കണമെന്നും ഇതിന് മറുപടിയായി ചൈന വ്യക്തമാക്കുകയായിരുന്നു.
2021 ജനുവരി മുതൽ രണ്ടുവർഷത്തേക്ക്രക്ഷാസമിതിയിൽ താൽക്കാലിക അംഗമാകുന്ന ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് അമേരിക്ക, റഷ്യ, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങൾ അനുകൂലമാണ്. എന്നാൽ, വീറ്റോ അധികാരമുള്ള ചൈന എതിർക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.