ഗസ്സസിറ്റി: ഒക്ടോബർ ഏഴിനാണ് ഇസ്രായേൽ ഗസ്സയിൽ നരനായാട്ട് തുടങ്ങിയത്. എണ്ണമറ്റ കുഞ്ഞുങ്ങളടക്കം മരണപ്പെട്ടവരുടെ എണ്ണം 20,000 കവിഞ്ഞു. കുഞ്ഞുങ്ങളാണ് ആക്രമണങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരയാകുന്നത്.
ഹൃദയം നിലച്ചുപോകുന്ന വേദനയോടെയാണ് മാതാപിതാക്കൾ ജീവനറ്റ കുഞ്ഞുങ്ങളെ യാത്രയാക്കുന്നത്. ഈ രീതിയിൽ തന്റെ ഓമന മകനെ യാത്രയാക്കുന്ന പിതാവിന്റെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ഐ ഓൺ ഫലസ്തീൻ ഇന്സ്റ്റഗ്രാമിലൂടെ. ഒരിറ്റ് കണ്ണീർ പൊഴിക്കാതെ ആർക്കും കാണാൻ സാധിക്കില്ല ആ വിഡിയോ. അത്രമേൽ ഹൃദയ ഭേദകമാണത്. മകന് ബിസ്കറ്റും വാങ്ങി വീട്ടിലേക്ക് വന്നപ്പോഴാണ്, ഇസ്രായേൽ സൈന്യം തന്റെ മക്കളെയും ഭാര്യയെയും കൊന്നുകളഞ്ഞ കാര്യം ഹതഭാഗ്യവാനായ ആ പിതാവ് അറിയുന്നത്. താൻ കൊണ്ട് വന്നത് അവന് കഴിക്കാൻ സാധിച്ചില്ലല്ലോ എന്ന വേദനയിൽ കുഞ്ഞിനെ പുതപ്പിച്ച വെളുത്തുത ണി മാറ്റി അവന്റെ അനക്കമറ്റ കുരുന്നുകൈയിൽ ബിസ്കറ്റ് പായ്ക്കറ്റ് വെച്ചു കൊടുക്കുകയാണ് ആ പിതാവ്. മകനെ ഈ ബിസ്കറ്റ് നീ കൊണ്ടു പോകൂ...നിനക്ക് സ്വർഗത്തിലിരുന്ന് കഴിക്കാമല്ലോ എന്നാണ് ആ പിതാവ് ആലത്തലച്ച് കരഞ്ഞുകൊണ്ട് പറയുന്നത്. ഇങ്ങനെ എത്രയെത്ര കാഴ്ചകളാണ് ഗസ്സയിൽനിന്ന് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. എന്നിട്ടും ഇസ്രായേലിന്റെ കൂട്ടക്കുരുതി അവസാനിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.